നെഹ്റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാൾക്കറിനെ കയറ്റിയിരുത്തണ്ട, മുരളീധരന് ചുട്ടമറുപടിയുമായി വിഡി സതീശൻ
തിരുവനന്തപുരം: എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയ്ക്ക് നല്‍കിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പേര് നല്‍കിയതിന്റെ പേരില്‍ സിപിഎം-കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് വി മുരളീധരന്റെ ന്യായീകരണം. എംഎസ് ഗോള്‍വാള്‍ക്കര്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നെന്നാണ് മുരളീധരന് ഉന്നയിക്കുന്ന പ്രധാന വാദം. ന്യായീകരണത്തിനൊപ്പം ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നെഹ്റു ട്രോഫിക്ക് നല്‍കിയതിനെയും മുരളീധരന് വിമര്‍ശിച്ചു.

നെഹ്റു ട്രോഫി വള്ളം കളി
ജവഹര്‍ലാല്‍ നെഹ്റു കായിക താരം ആയിട്ടാണോ നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആ പേര് നല്‍കിയത് എന്നായിരുന്നു മുരളീധരന് ഉന്നയിച്ച പ്രധാന ചോദ്യം. എന്നാല്‍ മുരളീധരന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ ഉയരുന്നത്. ജഹവര്‍ലാല്‍ നെഹ്റുവിന്റെ പേര് ഒരു മത്സരത്തിനോ സ്ഥാപനത്തിനോ നല്‍കുന്നത് പോലെ അല്ല ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് എന്നാണ് പ്രധാനമായും ഉന്നയിക്കുന്ന വാദം.

ഗാന്ധി വധം
നെഹ്റു സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ആയിരുന്നു. എന്നാല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിരോധിച്ച ഒരു സംഘടനയുടെ നേതാവായിരുന്നു ഗോള്‍വാള്‍ക്കര്‍ എന്നാണ് വിശദീകരണം. അതേസമയം, ഗോള്‍വാള്‍ക്കറുടെ പേരിടുന്നതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്.

മുരളീധരന് ചുട്ടമറുപടി
ഇപ്പോഴിതാ കേന്ദ്രമന്ത്രി വി മുരളീധരന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ, ' നെഹ്റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്റു ട്രോഫിക്ക് ആ പേര് നല്‍കിയത് '... കേന്ദ്രമന്ത്രി വി.മുരളീധരന്. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല, ഇത്തരം വര്‍ത്തമാനം.

പ്രാധാന്യം നൂറിരട്ടിയായി
ജലോത്സവം കാണാനെത്തിയ പ്രധാനമന്ത്രി ചുണ്ടന് വള്ളത്തില്‍ ചാടിക്കയറി ആവേശം വാരിവിതച്ചത് ഇന്നും വള്ളംകളി പ്രേമികള്‍ക്ക് ആവേശമാണ്. അതോടെ ആ ജലോത്സവത്തിന്റെ പ്രാധാന്യം നൂറിരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു. നെഹ്റു ട്രോഫി എന്ന് പേരിട്ടത് നെഹ്റുവോ, കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളോ അല്ല.

നിങ്ങള്‍ക്ക് കഴിയില്ല
ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. പിന്നെ, നെഹ്റുവിനെ തൂക്കുന്ന ത്രാസില്‍ ഗോള്‍വാര്‍ക്കറിനെ കയറ്റിയിരുത്തണ്ട. ആയിരം വര്‍ഷം കഴിഞ്ഞാലും, എത്ര ചരിത്രം മാറ്റിയെഴുതാന്‍ ശ്രമിച്ചാലും അതിന് നിങ്ങള്‍ക്ക് കഴിയില്ല.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications