Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കായി ബസ്സ്റ്റാന്‍ഡ് മുതല്‍ പെട്ടിക്കട വരെ അടപ്പിച്ചു; പിണറായി ആണെങ്കില്‍ എന്താവും സ്ഥിതി: ആനാവൂർ

മുഖ്യമന്ത്രി പിണറായിവിജയന്റെ സുരക്ഷവാഹനങ്ങളിൽ രണ്ട് കാറുകൾ കൂടുതലായി പോയി എന്ന് മുറവിളികൂട്ടിയ മനോരമയും മാതൃഭൂമിയും മോദിക്കായ് ബസ്റ്റാന്‍ഡ് മുതല്‍ തട്ടുകട വരെ അടപ്പിച്ചത് കാണുന്നില്ലേയെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പന്‍. പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് തമ്പാനൂർ ബസ്സ്റ്റാൻഡ് പൂർണമായി അടച്ച്പൂട്ടിച്ചു. തമ്പാനൂർ ബസ്സ്റാൻഡിനും പരിസരത്തുമുള്ള പെട്ടിക്കടകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും പൂട്ടിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മോദിയെ വരവേൽക്കാൻ നഗരത്തിലെ തെരുവീഥികളിൽ ഒട്ടാകെ പ്രചരണ ബോർഡുകളുടെ മഹാപ്രളയം. കൂട്ടത്തിൽ ബിജെപി നേതാക്കന്മാരുടെ ചിരിക്കുന്ന മുഖവുമായി വേറെയും ബോർഡുകൾ നിരന്നിരിക്കുന്നു. അനധികൃതമായി നഗരത്തിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ഗർജ്ജനം നടത്തിയ കോടതിയും മുഖപ്രസംഗം എഴുതിയ മാധ്യമങ്ങളും ഇത് കണ്ടമട്ടില്ല. മുഖ്യമന്ത്രി പിണറായിവിജയന്റെ സുരക്ഷവാഹനങ്ങളിൽ രണ്ട് കാറുകൾ കൂടുതലായി പോയി എന്ന് മുറവിളികൂട്ടിയ മനോരമയും മാതൃഭൂമിയും ഇപ്പോൾ നിലവിലുണ്ടോ എന്തോയെന്നും ആനാവൂർ ചോദിക്കുന്നു.

 modi-

അവരെ ഇവിടെയെങ്ങും കാണാനേയില്ല. രാജധാനി എക്പ്രസ്സിനെക്കാൾ അരമണിക്കൂർ മാത്രം നേരത്തെ ദിവസത്തിൽ ഒരു തവണ മാത്രം കണ്ണൂരിൽ എത്തി ചേരുന്ന ഒരു ട്രെയിനിന്റെ വേഗതയെ കുറിച്ചും അതിന്റെ വർണ്ണനകളുമായും എന്തോ മഹാ അത്ഭുതം സംഭവിച്ച മട്ടിൽ പ്രചാരണകോലാഹലം നടത്തികൊണ്ടിവരിക്കുകയാണ് ഇക്കൂട്ടർ. അതാത് കാലങ്ങളിൽ മാറിമാറി വരുന്ന വലതുപക്ഷ ഭരണാധികാരികളുടെ കാല് തടവി ശീലിച്ച മനോരമയ്ക്ക് സാധാരണക്കാരന്റെ പ്രയാസങ്ങൾ മനസിലാകാത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും തുറന്ന് കാണിക്കാൻ ആരെങ്കിലും തയ്യാറായാൽ അവർക്ക് എതിരെ തൊട്ടടുത്തദിവസം രാവിലെ സിബിഐയും ഇഡിയും അന്വഷണകുരുക്കുമായി എത്തിച്ചേരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇന്ത്യയിൽ പരക്കെ ഉള്ളത്. നാല്പത് ജവാന്മാരുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ പുൽവാമയിലെ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിച്ച് കൊണ്ട് അന്നത്തെ കശ്മീർ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവമുള്ളതാണ്.

vastu tips: വീട്ടില്‍ വേപ്പിന്‍ തൈ ഉണ്ടോ, ഏത് ഭാഗത്ത് നട്ടിരിക്കുന്നത്, സുക്ഷിക്കാനേറെയുണ്ടെന്ന് വാസ്തു

മാലികിന്റെ വായടപ്പിക്കാൻ സിബിഐ പുതിയ നോട്ടീസുമായി രംഗത്തെത്തിയിരിക്കുകയാണ്. മാലികിനെ സിബിഐ ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. 2021ഒക്ടോബറിൽ മാലിക് നടത്തിയ ഒരു വെളിപ്പെടുത്തലിന്റെ പേരിലാണ് 2023ൽ അദ്ദേഹത്തിന് സിബിഐ നോട്ടീസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷക്കാലം സിബിഐ ഇത് കണ്ടതേയില്ല.

പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ മാലിക് വെളിപ്പെടുത്തിയ ശേഷമാണ് 2021ലെ മാലികിന്റെ പ്രസ്താവനയെ കുറിച്ച് ബിജെപി ഓർക്കുന്നത്. മോഡി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയൊട്ടാകെ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അതിന്റെ സ്വാതന്ത്രസ്വഭാവത്തെ അപ്പാടെ തകർക്കുകയാണ്. അത്യന്തം അപകടകരമായ ഈ പ്രവണതയ്ക്ക് എതിരെ ജനങ്ങളുടെ ശക്തിയായ പ്രതിഷേധം ഉയർന്ന് വരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+