ഉന്നയിച്ചത് 17 ആവശ്യങ്ങൾ, തിരിഞ്ഞ് നോക്കാതെ കേന്ദ്രം; ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ
അടുത്ത സാമ്പത്തിക വർഷം കേരളത്തിനു നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന് 19,662.88 കോടി രൂപ ലഭിക്കും

ദില്ലി: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഇത്തവണയും നിരാശ. 17 ഓളം ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ഒന്നും പോലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്നത് ഉൾപ്പെടെയായിരുന്നു കേരളം മുന്നോട്ട് വെച്ചത്.
സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി അര ശതമാനമെങ്കിലും വർധിപ്പിച്ചു നൽകണം, ജിഎസ്ടി നഷ്ടപരിഹാരം നീട്ടണം, പിരിക്കുന്ന ജിഎസ്ടിയുടെ 60% തുക സംസ്ഥാനങ്ങൾക്കു നൽകണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിരുന്നു. അതേസമയം കേരളം അടക്കം സംസ്ഥാനങ്ങൾ ചോദിക്കാത്ത മറ്റൊരു പ്രഖ്യാപനം ബജറ്റിൽ കേന്ദ്രം ഉൾപ്പെടുത്തിയിട്ടുണ്ട്. പലിശയില്ലാതെ 50 വർഷം കൊണ്ടു തിരിച്ചടയ്ക്കാവുന്ന വായ്പ എന്നതാണ് പ്രഖ്യാപനം. ഇത് സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ഇനത്തിൽ അടുത്ത വർഷം 15,00 കോടി രൂപ കടമെടുക്കാമെന്നാണ് കേരളം വിലയിരുത്തുന്നത്.
എന്നിരുന്നാലും കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം തിരിച്ചടിയാകുമോയെന്ന ആശങ്കയും കേരളത്തിന് ഉണ്ട്. കേന്ദ്രത്തിന് സംസ്ഥാനം നൽകേണ്ട പണം 2024 നുള്ളിൽ കൊടുത്ത് തീർക്കാനാകുമെന്ന വിലയിരുത്തലിലാണ് കേരളം. അങ്ങനെയെങ്കിൽ കേന്ദ്രത്തെ അറിയിക്കാതെ തന്നെ പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ കേരളത്തിന് സാധിക്കും. അതേസമയം പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കടമെടുത്താൽ വീണ്ടും കേരളം കേന്ദ്രത്തോട് ബാധ്യത പെടും. അതുകൊണ്ട് തന്നെ ഈ വായ്പ സ്വീകരിക്കാൻ കേരളം തയ്യാറാകുമോയെന്നാണ് ഉയരുന്ന ചോദ്യം.
അതേസമയം അടുത്ത സാമ്പത്തിക വർഷം കേരളത്തിനു നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്ന് 19,662.88 കോടി രൂപ ലഭിക്കും. ആകെ നികുതിയുടെ 1.925% ആണിത്. കഴിഞ്ഞ ബജറ്റിൽ 15,720.50 കോടി രൂപയായിരുന്നു വിഹിതം ലഭിച്ചത്.
റബ്ബർ ബോർഡിന് 268.76 കോടി,സ്പൈസസ് ബോർഡ് 115.50 കോടി, എച്ച്എൽഎൽ ലൈഫ്കെയർ 17.85 കോടി,∙ കൊച്ചിൻ പോർട്ട് ട്രസ്റ്റ് 14.74 കോടി, കൊച്ചി കപ്പൽശാല 300 കോടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി 122 കോടി, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി 100 കോടി, നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് 16 കോടി, തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 902.47 കോടി, സിഡാക് 270 കോടി, മിനിക്കോയ് - തൂത്തുക്കുടി - കൊച്ചി - മാലദ്വീപ് സമുദ്രപാതയിൽ ചരക്ക്, യാത്രാ കപ്പൽ സേവനം സജ്ജമാക്കുന്നതിന് ഷിപ്പിങ് കോർപറേഷന് 80 കോടി എന്നിങ്ങനെയാണ് കേരളത്തിൽ നിലവിലുള്ള സ്ഥാപനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ തുക.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications