ചാരക്കേസിൽ സിബിഐ വേണ്ടെന്ന് സുപ്രീം കോടതി; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൻ പ്രോസിക്യൂഷനും ഇല്ല
ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്പി നാരായണന് നല്കിയ ഹര്‍ജിയില്‍ വാദം അവസാനിച്ചില്ല. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം തന്നെ മതിയാവില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ഒടുവില്‍ നമ്പി നാരായണന് നീതി? നമ്പി നാരായണനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചു; അന്വേഷണത്തിന് സിബിഐ തയ്യാർ
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കണം എന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യവും കോടതി നിരാകരിക്കുകയായിരുന്നു. അത്തരത്തില്‍ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കാന് ആവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലും കോടതിയുടെ പരാമര്‍ശം ഉണ്ടായി. ഒരു കോടി രൂപ ആയിരുന്നു നമ്പി നാരായണന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തുക ആദ്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കണം എന്നും പിന്നീട് ഇത് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം എന്നും ആണ് കോടതിയുടെ നിര്‍ദ്ദേശം. വീട് വിറ്റിട്ടായാലും അന്വേഷണ ഉദ്യോഗസ്ഥര്‍ പണം നല്‍കട്ടേ എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.
ട്രംപ് നിശ്ചയിച്ചു, ഇസ്രായേൽ തൊടുത്തു... സിറിയയിലേക്ക് 2 മിസൈലുകൾ; കൊല്ലപ്പെട്ടത് ഇറാന്റെ സൈനികർ?
കേസില്‍ രാവിലെ വാദം കേള്‍ക്കുന്നതിനിടെ ആയിരുന്നു സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വാദം തുടര്‍ന്നപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. നമ്പി നാരായണന് കസ്റ്റഡി പീഡനം ഏല്‍ക്കേണ്ടി വന്നു എന്നും കരുതിക്കൂട്ടി പീഡിപ്പിക്കാന്‍ ശ്രമം നടന്നു എന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.