ഹെല്‍മറ്റില്ലാതെ ബൈക്കില്‍ ചെത്താമെന്ന് കരുതേണ്ട... പെട്രോള്‍ നല്‍കരുതെന്ന് മോട്ടോര്‍വാഹന വകുപ്പ് !
തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ പെട്രോള്‍ പമ്പിലെത്തിയാല്‍ ഇനി പെട്രോള്‍ കിട്ടില്ല. സംസ്ഥാനത്ത് ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ആഗസ്റ്റ് ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വകുപ്പ് കമ്മീഷ്ണര്‍ ടോമിന് ജെ തച്ചങ്കരി പെട്രോള്‍ പമ്പുടമകള്‍ക്ക് നിര്‍ദ്ദേശം നല്കി. വാഹനാപകടങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം. അതേസമയം നിര്‍ദ്ദേശം പ്രായോഗികമല്ലെങ്കില്‍ പുനഃപരിശോധിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പെട്രോള്‍ വിതരണക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് തച്ചങ്കരി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. കര്‍ശന നടപടികളിലേക്ക പോകാതെ ആരും നിയമം പാലിക്കില്ല. ഹെല്‍മറ്റ് ധരിക്കാത്തത് അപകടങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. ബൈക്ക് അപകടമരണങ്ങളില്‍ കൂടുതലും ഹെല്‍മറ്റ് ഉപോഗിക്കാത്തിനാലാണെന്നും തച്ചങ്കരി പറഞ്ഞു.

പ്രട്രോള്‍ പമ്പുകളില്‍ ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ ലഭിക്കില്ലെന്ന് ബോര്‍ഡ് വയ്ക്കും. ഇന്ധനകമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹെല്മറ്റില്ലാത്തവരില് പിഴയായി ഈടാക്കുന്ന തുക വര്‍ദ്ധിപ്പിക്കണം. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടായാല്‍ മാത്രമേ നിയമം പാലിക്കപ്പെടുകയൊള്ളുവെന്നും തച്ചങ്കരി പറഞ്ഞു.
ഹെല്‍മറ്റ് വേട്ട ശക്തമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. പോലീസിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കാനും ക്യാമറകള്‍ വഴിയുള്ള നിരീക്ഷണവും ശക്തമാക്കും. പിഴ ഈടാക്കി സര്‍ക്കാരിന്റെ വരുമാനം കൂട്ടാനല്ല ജനങ്ങളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനാണിതെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനവ്യാപകാമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മുന്‍ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യ്തിട്ടുണ്ട്.

അതേസമയം ഇരുചക്രവാഹന അസോസിയേഷന് തീരുമാനത്തിനെതിരെ രംഗത്ത് വന്നു. കിരാതമായ തീരുമാനമാണിതെന്ന് അസോസിയേഷന് ഭാരവാഹി കുരുവിള മാത്യൂസ് പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നേരത്തെ പുതിയ വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ സൗജന്യമായി ഹെല്‍മറ്റ് നല്‍കണമെന്ന് തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെയും ഇരുചക്രവാഹന അസോസിയേഷന് രംഗത്തു വന്നിരുന്നു.
എന്നാല്‍ പുതിയ നിര്‍ദ്ദേശം ഭീഷണിയാകുന്നത് തങ്ങള്‍ക്കാണെന്നാണ് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ പറയുന്നത്. ഹെല്‍മറ്റില്ലാതെ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കിയില്ലെങ്കില്‍ മോശമായ പ്രതികരണമുണ്ടാകും. തങ്ങളെ കയ്യേറ്റം ചെയ്താല്‍ എന്ത് ചെയ്യാനാകുമെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ചോദിക്കുന്നത്. പുതിയ നിര്‍ദ്ദേശം നടപ്പാക്കാന്‍ സാവകാശം നല്‍കണം. ഇല്ലെങ്കില്‍ തങ്ങള്‍ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു.
-
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications