വീണ്ടും പോസ്റ്റുമോര്‍ട്ടം വേണം, കുപ്പു ദേവരാജിന്റെ ബന്ധുക്കളുടെ ആവശ്യം കോടതി തള്ളി
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാകില്ലെന്ന് കോടതി. ബന്ധുക്കള്‍ക്ക് വിട്ടു നല്കാന് ഉത്തരവ്. ബന്ധുക്കള്‍ സ്വീകരിച്ചില്ലെങ്കില്‍ പോലീസിന് തുടര്‍ നടപടി സ്വീകരിക്ക
മഞ്ചേരി : നിലമ്പൂരിലെ കരുളായിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യം കോടതി തള്ളി. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ സഹേദരനാണ് കോടതിയെ സമീപിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടപടിയെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇയാള്‍ മഞ്ചേരി സെഷന്‍സ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പാകും വരെ കുപ്പു സ്വാമിയുടെയും അജിതയുടെയും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
നവംബര്‍ 24നാണ് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയത്. കുപ്പു ദേവരാജ്, അജിത എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

പോസ്റ്റ്മോര്‍ട്ടം നടത്തിയത് വിദഗ്ധര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്റ്റര്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് കോടതി വ്യക്തമാക്കി. സംശയമുണ്ടെങ്കില്‍ ഇതിന്റെ വീഡിയൊ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. അതിനാല്‍ വീണ്ടുമൊരു പോസ്റ്റ്മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ആവശ്യവുമായി സഹോദരന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം നടപടികളെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പുസ്വാമിയുടെ സഹോദരന് ശ്രീധരന് കോടതിയെ സമീപിച്ചത്.

നടന്നത് വ്യാജ ഏറ്റുമുട്ടലോ
കുപ്പു ദേവരാജിന്റെ ശരീരത്തിലുള്ള മുറിവുകളുടെ ആകൃതിയും പ്രകൃതിയും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. കൂടാതെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ഇതിനോടകം ശക്തമായിരുന്നു.

പോലീസിന് നടപടി സ്വീകരിക്കാം
ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹം വിട്ടു നല്‍കാമെന്നും അതല്ലെങ്കില്‍ തുടര്‍നടപടികളുമായി പോലസിന് മുന്നോട്ടുപോകാമെന്നും കോടതി നിര്‍ദേശിച്ചു. നടന്നത് വ്യാജ ഏറേറുമുട്ടലാണെന്ന ആരോപണത്തെ തുടര്‍ന്ന് മൃതദേഹം തിങ്കളാഴ്ച രാത്രിവരെ സൂക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഈ കാലാവധി അവസാനിക്കാനിരിക്കെ കോടതി വിധിക്കെതിരെ ഹൈക്കോടതി സമീപിക്കാനാണ് കുപ്പുസ്വാമിയുടെ ബന്ധുക്കളുടെ തീരുമാനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications