സന്ദീപാനന്ദഗിരിയുടെ ആശ്രമം ചികിത്സാകേന്ദ്രമാക്കാന്‍ ആലോചനയുമായി ഔഷധി; പരിശോധന നടത്തി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തില്‍ ഔഷധി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആലോചന. ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് അറിയുന്നത്.
ഔഷധിയുടെ നവീകരണത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഔഷധി ആയുര്‍വേദ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി വാടകയ്ക്കോ വിലയ്ക്കോ സ്ഥലങ്ങള്‍ ഏറ്റെടുക്കാനാണ് ആലോചന എന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടത് സഹയാത്രികനായ സന്ദീപാനന്ദഗിരി സ്കൂള്‍ ഓഫ് ഭഗവത്ഗീത ചെയര്‍മാനാണ്.

1941 ലാണ് കേരള വര്‍മ ആയുര്‍വേദ ഫാര്‍മസി എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചത്. പിന്നീട് ഇതിന് ഔഷധി എന്ന് പുനര്‍നാമകരണം ചെയ്തു. മുന്‍ ചെയര്‍മാന്റെ കാലത്താണ് ഔഷധിയുടെ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ആലോചന തുടങ്ങിയത് എന്ന് ഔഷധി അധികൃതര്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ മുന്നോട്ടു പോയില്ല.

ഔഷധി പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളായിട്ടുണ്ട്. എന്നാല്‍ തൃശ്ശൂരിനു പുറത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനായിരുന്നില്ല. നിലവില്‍ ഔഷധി ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂരിലെ ചികിത്സാ കേന്ദ്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യവുമാണ്. അതിനാലാണ് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമമാരംഭിച്ചത്.

നിലവിലുള്ള ഭരണസമിതി കേന്ദ്ര ഫണ്ട് പാഴാകാതിരിക്കാന്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ആണ് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ എന്ന ആശയം വീണ്ടും ഉരുത്തിരിഞ്ഞത്. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങള്‍ക്കാണ് ഔഷധി ആദ്യം പരിഗണന നല്‍കുന്നത്. തിരുവനന്തപുരത്തിന് പുറമേ പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ശ്രമമുണ്ട്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ സൗകര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ തൃപ്തരാണ്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വ്യത്യസ്തമായ പാക്കേജുകള്‍ തയാറാക്കും. അതേസമയം സര്‍ക്കാര്‍ അനുമതി ലഭിച്ചാലും വിവിധ പരിശോധനകള്‍ക്ക് ശേഷമേ ചികിത്സാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനാകൂ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications