പാലത്തായി കേസില്‍ ട്വിസ്റ്റ്: പീഡനം നടന്നതിന് തെളിവ്, ടൈലില്‍ രക്തക്കറ... പത്മരാജന് കുടുങ്ങിയേക്കും
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡന കേസില്‍ ട്വിസ്റ്റ്. പുതിയ സംഘത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവ് കിട്ടി. ആദ്യം രണ്ട് പോലീസ് സംഘങ്ങള്‍ അന്വേഷിച്ച കേസില്‍ പ്രതിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ല എന്ന് വിധിയെഴുതിയിരുന്നു. ഐജി ശ്രീജിത്ത് മേല്‍നോട്ടം വഹിച്ച സംഘമാണ് രണ്ടാമത് കേസ് അന്വേഷിച്ചിരുന്നത്.
എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് മൂന്നാം സംഘം അന്വേഷണം ഏറ്റെടുത്തു. വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഈ സംഘമാണ് നിര്‍ണായകമായ തെളിവ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയായ ബിജെപി നേതാവ് കുടുങ്ങാനാണ് സാധ്യത. വിവരങ്ങള്‍ ഇങ്ങനെ...
Recommended Video

ബിജെപി നേതാവ് പ്രതിയായ കേസ്
ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനാണ് കേസിലെ പ്രതി. ആദ്യം പാനൂര്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. ഇതോടെ പത്മരാജന് ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ കണ്ണൂരില്‍ പലിയടത്തും പത്മരാജനെ കണ്ടിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല എന്ന ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു.

പുതിയ സംഘം
പ്രതിഷേധം കനത്തതോടെ പത്മരാജനെ പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും പ്രതിക്കെതിരെ തെളിവ് ലഭിച്ചില്ല എന്നാണ് പോലീസ് അറിയിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കുകയായിരുന്നു അന്വേഷണ സംഘം. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പുതിയ സംഘത്തിന് അന്വേഷണം കൈമാറി.

പുറത്തായ ഫോണ്‍ കോള്‍
ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് പിന്നീട് കേസ് അന്വേഷിച്ചത്. ഈ സംഘവും പെണ്‍കുട്ടിയുടെ മൊഴി വിശ്വാസത്തിലെടുത്തില്ല. പത്മരാജനെ ന്യായീകരിച്ചുള്ള ഐജി ശ്രീജിത്തിന്റെതെന്ന പേരില്‍ ഒരു ഫോണ്‍ കോള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതും വലിയ വിവാദമായി. കേസിലെ നിര്‍ണായകമായ വശങ്ങള് സംഭാഷണത്തിലുണ്ടായിരുന്നു.

വനിതാ ഓഫീസര്‍മാരുടെ ഇടപെടല്‍
പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് ഹൈക്കോടതി പുതിയ സംഘത്തിന് അന്വേഷണം കൈമാറാന്‍ നിര്‍ദേശിച്ചു. രണ്ട് വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് പിന്നീട് എത്തിയത്. ഇവരുടെ അന്വേഷണത്തിലാണ് ഇപ്പോള്‍ തെളിവ് ലഭിച്ചിരിക്കുന്നത്.

രക്തക്കറ കണ്ടെത്തി
സ്കൂളിലെ ബാത്ത് റൂമില്‍ വച്ച് പത്മരാജന് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായിരുന്നു. ഈ മൊഴിയുടെ ആധികാരികതയാണ് പുതിയ സംഘം പരിശോധിച്ചത്. ബാത്ത് റൂമിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധന നടത്തി. ഈ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്.

പത്മനാഭന് കുരുക്ക്
ശാസ്ത്രീയ പരിശോധനകളിലൂടെയാണ് ഇപ്പോള്‍ തെളിവ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പരിശോധന നടത്തുന്നു എന്നാണ് വിവരം. എല്ലാ തെളിവുകളും ശേഖരിച്ച് വൈകാതെ തന്നെ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇതോടെ പത്മനാഭന് കുരുക്ക് മുറുകും. പോക്സോ കേസില്‍ ഇരയുടെ മൊഴി അവിശ്വസിച്ച ആദ്യ അന്വേഷണ സംഘങ്ങളുടെ നടപടി വീണ്ടും ചര്‍ച്ചയാകും.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications