ഇനി ഒരാള്‍ കൂടിയുണ്ട് ഇതുപോലെ പണി കിട്ടാന്‍..ഉടനെ വരും; പി സിയുടെ അറസ്റ്റിന് പിന്നാലെ ടെന്നി ജോപ്പന്
കൊല്ലം: പിസി ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു ടെന്നി ജോപ്പന്. പി സി ജോര്‍ജിന്റെയൊക്കെ ഗൂഢാലോചന കാരണം താനും 69 ദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്നും പണി കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് പിസി ജോര്‍ജ് ഓര്‍ത്തില്ലെന്നും ടെന്നി പറഞ്ഞു. ഇത്തരത്തില്‍ ഇനി ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്നും ടെന്നി ജോപ്പന് പറയുഞ്ഞു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.
പിസി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തില്ല. അല്ലെ.... പണി കൊടുത്താല്‍ തിരിച്ചും കിട്ടുമെന്ന്. ഇനി ഒരാള്‍ കൂടി ഉണ്ട് ഇതുപോലെ കിട്ടാന്‍ അതും വൈകിയിട്ടില്ല. ഉടനെ വരും ... അതാണ് ദൈവത്തിന്റെ ശക്തി.. ഞാനും കിടന്നില്ലേ ജോര്‍ജ് 69 ദിവസം .. നിന്റെയൊക്കെ ഗൂഢാലോചന കാരണം അപ്പോള്‍ നീയും അനുഭവിക്ക്, ടെന്നി ജോപ്പന് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഏറെ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ടെന്നി ജോപ്പന് അറസ്റ്റിലായിരുന്നു. സോളാര്‍ അഴിമതി കേസിലെ മുഖ്യ പ്രതികളായ സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ജോപ്പന് കൂട്ടുനിന്നു എന്നായിരുന്നു കേസ്. അഴിമതിയില്‍ ഉള്‍പ്പെട്ട ഉന്നതര്‍ക്ക് സഹായം ചെയ്തത് ജോപ്പനാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പത്തനംതിട്ട കോന്നി സ്വദേശിയായ വ്യവസായി ശ്രീധരന് നായരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു പരാതി. പാലക്കാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ശ്രീധരന് നായരെ വിളിച്ചുവരുത്തി ജോപ്പനും സരിതയും ഇടപാട് ഉറപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കേസിന് പിന്നാലെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് ജോപ്പനെ ഒഴിവാക്കിയിരുന്നു. കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ടെന്നി ജോപ്പന് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പിസി ജോര്‍ജിനെ പൂജപ്പുരെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവും.പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രോസിക്യൂഷന് ആവശ്യം മെയ് 30 നാണ് കോടതി ഇതി പരിഗണിക്കുന്നത്. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി കുറ്റമാവര്ത്തിക്കുമെന്ന് പ്രോസിക്യൂഷന് വാദം അംഗീകരിച്ചുകൊണ്ടാണ് പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജോര്‍ജിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന്റെ ജാമ്യം റാദ്ദാക്കിയത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഇതില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.

തുടര്‍ന്ന് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപേക്ഷയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് പിസി ജോര്‍ജ് അറസ്റ്റിലാവുന്നത്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications