ജിഷയുടെ അമ്മയ്ക്ക് പറയാനുള്ളത്; നെരിപ്പോടടങ്ങില്ല, ഒരു പാഠമാകണം...
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിധി കേള്‍ക്കുന്നതിന് അമ്മ രാജേശ്വരിയും കോടതിയിലെത്തിയിരുന്നു. പ്രതി ചെയ്ത കുറ്റത്തിന് മരണശിക്ഷയില്‍ കുറഞ്ഞതൊന്നും പകരമാകില്ലെന്നും കോടതി വിധി എല്ലാവര്ക്കും പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു. വിധി അല്‍പ്പസമയത്തിനകം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രഖ്യാപിക്കും. പ്രതി അമീറുല്‍ ഇസ്ലാമിനെ കോടതിയില്‍ എത്തിച്ചു. പ്രതിഭാഗം അഭിഭാഷകന് ബിഎ ആളൂരും കോടതിയിലെത്തി.

പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്ന് രാജേശ്വരി പറഞ്ഞു. മരണശിക്ഷയില്‍ കുറഞ്ഞതൊന്നും ചെയ്ത കുറ്റത്തിന് പകരമാകില്ല. വിധി എല്ലാവര്‍ക്കം പാഠമാകണം. നാളുകള്‍ എണ്ണി ഞാന്‍ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയാണ്. മകളെ കൊലപ്പെടുത്തിയ വ്യക്തിക്ക് കോടതി ശിക്ഷ വിധിക്കുന്ന ദിവസത്തിന് വേണ്ടി. ഇന്ന് എല്ലാത്തിനും അന്ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജേശ്വരി പറഞ്ഞു.
പ്രതി തകര്‍ത്തത് തന്റെ സ്വപ്നങ്ങളാണ്. ഭിക്ഷ യാചിച്ചുവരെ മകളെ പഠിപ്പിച്ചത് വക്കീലാക്കാന്‍ വേണ്ടിയാണ്. കോടതിയില്‍ വിചാരണയ്ക്ക് പോകുമ്പോള്‍ മനം നീറുകയായിരുന്നു. മകള്‍ വക്കീലാകുന്ന സ്വപ്നം ഇപ്പോഴും മനസില്‍ വരുന്നു. മകളുണ്ടെങ്കില്‍ അവളും ഇക്കൂട്ടത്തില്‍ വരാന്തയില്‍ ഉണ്ടാകുമായിരുന്നല്ലോ എന്ന ചിന്തയാണ്. മകള്‍ നഷ്ടമായ അമ്മയുടെ മനസിലെ നെരിപ്പോടടങ്ങില്ല. മരിക്കുവോളം ആ നീറ്റലുണ്ടാകും. ഒരമ്മയ്ക്കും ഈ ഗതി വരരുത്. അതാണെന്റെ പ്രാര്‍ഥനയെന്നും രാജേശശ്വരി പറഞ്ഞു.
2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ താമസക്കാരിയായ ജിഷ അന്നേ ദിവസം വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 10നാണ് പ്രതി പിടിയിലായത്. എട്ട് ദിവസമായിരുന്നു അന്തിമവാദം. കേസില്‍ 36 രേഖകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും വിസ്തരിച്ചു.
ജിഷയുടെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് തുടക്കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ മാറ്റിയ ശേഷമാണ് പ്രതിയെ പിടികൂടിയത്. സംഭവം ഏറെ വിവാദമായിരുന്നു. അതിക്രൂരമായ കൊലപാതകമായിരുന്നു. ആന്തരിക അവയവങ്ങള്‍ വരെ കൊലയാളിയുടെ മര്‍ദ്ദനത്തില്‍ പുറത്തുവന്നിരുന്നു. ഏറെ ഒച്ചപ്പാടുകള്‍ക്ക് ഇടയാക്കിയ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തമിഴ്നാടില്‍ നിന്നാണ് പിടികൂടിയത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications