ചർച്ചയ്ക്കായി എത്തിയപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് അപമാനിച്ചു: പരാതിയുമായി പിജി ഡോക്ടർ
തിരുവനന്തപുരം: പിജി ഡോക്ടറെ സെക്രട്ടറിയേറ്റ് ജീവനക്കാരാന് അപമാനിച്ചതായി ആരോപണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുപോയ പിജി ഡോക്ടറുടെ പ്രതിനിധിയായ ഡോക്ടർ അജിത്രയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീകള്‍ കസേരയില്‍ കാലുയർത്തി ഇരിക്കാന്‍ പാടില്ലെന്നും തുണിയുടുക്കാതെ നടക്ക് എന്ന തരത്തിലും പറഞ്ഞ അധിക്ഷേപിച്ചെന്നാണ് പരാതി. ചർച്ചയ്ക്കായി ചെന്നപ്പോള്‍ സ്ത്രീകള്‍ കസേരയില്‍ കാലുയർത്തി ഇരിക്കാന്‍ പാടില്ലെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരന് പറയുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ എന്നാല്‍ തുണിയുക്കാതെ നടക്ക് എന്നും സെക്രട്ടേറിയറ്റ് ജീവനക്കാരന് പറഞ്ഞെന്നുമാണ് അജിത്ര ആരോപിക്കുന്നത്.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി ചർച്ചയ്ക്ക് എത്തിയപ്പോഴായിരുന്നു ഡോക്ടർക്ക് ജീവനക്കാരനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. ഇന്ന് 12 മണിക്കായിരുന്നു ഡോ.അജിത്ര അഡീഷ്ണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനായി എത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ കണക്കുകളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനെ തുടർന്നാണ് കണക്കുകള്‍ വെച്ച് സംസാരിക്കാന്‍ സെക്രട്ടറിയേറ്റില്‍ ആശ തോമസ് മാഡത്തിന്റെ ഓഫീസില്‍ ചെല്ലാന്‍ പറയുന്നത്. ചെന്നപ്പോള്‍ പുറത്തുനില്ക്ക് വിളിക്കാമെന്ന് പറഞ്ഞു. എനിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഞാന്‍ സ്റ്റെപ്പില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് സ്റ്റെപ്പില്‍ ഇരുന്നാല്‍ ധര്‍ണയാണെന്ന് വിചാരിക്കും, കസേരയിലിരിക്കാനും പറഞ്ഞത്. അപ്പോ ആരോഗ്യപരമായ ബുദ്ധിമുട്ട് കാരണം കസേരയുടെ കയ്യില്‍ കാല് കയറ്റിവെച്ച് ഇരിക്കുകയായിരുന്നു ഞാനെന്നും മീഡിയ വണ്‍ ന്യൂസ് ചാനലിലോട് അജിത്ര പറയുന്നു.

അപ്പോള്‍ ഐഡി കാർഡിട്ട ഒരാള്‍ വന്ന് മോശമായ രീതിയില്‍ പെരുമാറുകയായിരുന്നു. ഇവിടെ കാല് കയറ്റി ഇരിക്കാന്‍ പാടില്ല വലിയ വലിയ ആളുകള്‍ വരുന്ന സ്ഥലമാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ സ്ത്രീകള്‍ കാല് ഉയര്‍ത്തിവെയ്ക്കാന്‍ പാടില്ലേന്ന് ചോദിച്ചു. അപ്പോ അദ്ദേഹം നല്കിയ മറുപടി എന്നാല്‍ നീ തുണി ഉടുക്കാതെ നടക്ക് എന്നാണെന്നും ഡോക്ടർ പറയുന്നു. സെക്രട്ടറിയേറ്റില്‍ വെച്ചാണ് ഒരു സ്ത്രീ ഇങ്ങനെ അപമാനം നേരിട്ടത്. അതും ഇത്രയും ദിവസം സമരം മുന്നില്‍ നിന്ന് നയിച്ച ഒരു സ്ത്രീ ഇങ്ങനെ അപമാനിക്കപ്പെട്ടാല്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും അവർ ചോദിക്കുന്നു. സംഭവത്തില്‍ ജീവനക്കാരനെതിരെ പരാതി നല്‍കുകയും നടപടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും അജിത്ര കൂട്ടിച്ചേർത്തു.
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications