അൻവറിനെ തള്ളി മുഖ്യമന്ത്രി; പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനം, ആരോപണങ്ങളെ അവജ്ഞയോടെ തള്ളുന്നു
പിവി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി. നേരിട്ട് വന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് തുടർന്നു. ഇടതുപക്ഷ എംഎൽഎ ആയിരുന്നെങ്കിൽ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നു. പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരിൽ ആരോപണങ്ങൾ ഉയർത്തിയാൽ അതിനെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഇടതുപക്ഷ എംഎൽഎ ആണെന്ന ബോധ്യം പിവി അൻവറിന് ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം വിഷയങ്ങൾ ആദ്യം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. എന്റെ ശ്രദ്ധയിലും പെടുത്താം. അതിന് ശേഷമായിരിക്കണം പരസ്യ നടപടിയിലേക്ക് പോകേണ്ടത്. അതല്ല അദ്ദേഹം സ്വീകരിച്ചത്. ആദ്യ ദിവസം പത്രസമ്മേളനം നടത്തിയപ്പോൾ തന്നെ അദ്ദേഹത്തെ ബന്ധപ്പെടാൻ ഓഫീസിനോട് നിർദ്ദേശിച്ചിരുന്നു. എന്നോട് നേരിട്ട് വന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അടുത്ത ദിവസവും അദ്ദേഹം പത്രസമ്മേളനം നടത്തി. വീണ്ടും തന്നെ നേരിട്ട് വന്ന് കാണാൻ ആവശ്യപ്പെട്ടെങ്കിലും മൂന്നാം ദിവസവും അൻവർ പത്രസമ്മേളനം നടത്തി. മൂന്നാം ദിവസമാണ് അദ്ദേഹം പറയുന്നത് മുഖ്യമന്ത്രിയെ അടുത്ത ദിവസം കാണുമെന്ന്.

സംസാരിക്കുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്ത് കാണിക്കുകയാണ് അൻവർ ചെയ്തത്. ഏതെങ്കിലും പൊതുപ്രവർത്തകൻ അത്തരത്തിൽ ചെയ്യുമോ ? അടുത്ത ദിവസം വന്ന് എനിക്ക് നിവേദനം തന്നു. അഞ്ച് മിനിറ്റാണ് അൻവറിനെ കണ്ടത്. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. അൻവറിന്റേത് ഇടുപക്ഷ പശ്ചാത്തലമല്ല, അൻവറിന്റേത് കോൺഗ്രസ് വഴിയാണ്.അവിടെ നിന്നാണ് ഇങ്ങോട്ട് വന്നത്. ഞങ്ങളുടെ കൂട്ടത്തിലുള്ളൊരാൾ ഈ നടപടി സ്വീകരിക്കില്ല.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പി ശശി. പാർട്ടിയാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി അദ്ദേഹത്തെ നിയോഗിച്ചത്. മാതൃകാപരമായ പ്രവർത്തനമാണ് പി ശശി കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരിൽ ആരോപണങ്ങൾ ഉയർത്തിയാൽ അവജ്ഞയോടെ തള്ളിക്കളയുന്നു
ഈ സർക്കാരിന് നിയമപ്രകാരം സ്വീകരിക്കാൻ പറ്റുന്ന നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. അല്ലാതെ എല്ലാ പരാതികളിലും നടപടിയെടുക്കുകയല്ല. അതല്ലാതെയുള്ള നടപടി സ്വീകരിച്ചാൽ പൊളിറ്റിക്കൽ സെക്രട്ടറിക്ക് അങ്ങനെയൊരു പദവിയിൽ ഇരിക്കാൻ പറ്റില്ല. ചെയ്യാൻ കഴിയാത്ത കാര്യത്തിന്റെ പേരിൽ എന്തെങ്കിലും വിരോധം വെച്ച് പുലർത്തി വിളിച്ച് പറഞ്ഞാൽ പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റില്ല. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടാൽ മാത്രമായിരിക്കും ഒരാൾക്കെതിരെ നടപടി സ്വീകരിക്കുക. അല്ലാതെ ആരോപണത്തിന്റെ പേരിൽ നടപടി ഉണ്ടാകില്ല.
-
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications