കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ ലഘുലേഖ; തെളിവുമായി ഷാജി ഹൈക്കോടതിയില്‍, ഷാജിക്കെതിരെ പോലീസ് കേസ്

Google Oneindia Malayalam News

കണ്ണൂര്‍/കൊച്ചി: വര്‍ഗീയ വിദ്വേഷം പരത്തുന്ന ലഘുലേഖ വിതരണം ചെയ്ത് വോട്ടുപിടിച്ചുവെന്ന കേസില്‍ കൂടുതല്‍ രേഖകളുമായി കെഎം ഷാജി ഹൈക്കോടതിയില്‍. വളപട്ടണം എസ്‌ഐ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ഷാജി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഈ കേസില്‍ ഹൈക്കോടതി ഷാജിയെ എംഎല്‍എ പദവിയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഷാജി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ഷാജി പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

898

വിവാദ ലഘുലേഖ യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയെന്നാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരി മൊഴി നല്‍കിയത്. എന്നാല്‍ എസ്‌ഐ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഷാജി ഹര്‍ജിയില്‍ പറയുന്നു. യുഡിഎഫ് നേതാവ് മനോരമയുടെ വീട്ടില്‍ റെയ്ഡ് നടന്നത് മെയ് 12ന് ഉച്ചയ്ക്കാണ്. വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പിടിച്ചെടുത്ത രേഖകളുടെ പട്ടിക സമര്‍പ്പിച്ചിരുന്നു. ഈ പട്ടികയില്‍ വിവാദമായ ലഘുലേഖ ഇല്ല. ഇക്കാര്യമാണ് ഷാജി ഹൈക്കോടതിയെ ബോധിപ്പിച്ചത്.

ആദ്യം സമര്‍പ്പിച്ച പട്ടികയില്‍ വിവാദ ലഘുലേഖ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് ഇത് പോലീസിന് ലഭിച്ചത്. വളപട്ടണം ഫെറി റോഡില്‍ താമസിക്കുന്ന അബ്ദുല്‍ നാസര്‍ ആണ് പോലീസിന് ലഘുലേഖ കൈമാറിയത്. ഇക്കാര്യം വ്യക്തമാക്കുന്ന പോലീസിന്റെ രേഖ മനോരമ ന്യൂസ് പുറത്തുവിട്ടു. നാസര്‍ സ്റ്റേഷനില്‍ എത്തിച്ചുനല്‍കിയ നോട്ടീസാണ് തലേന്നു രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖയായി പോലീസ് ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാസര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് ഷാജി ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

അതേസമയം, ഷാജിക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. എസ്‌ഐയെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും പ്രസംഗിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച കണ്ണൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് വിവാദ പ്രസംഗം. പോലീസിന്റേത് ആസൂത്രിത നീക്കമാണെന്ന് ഷാജി പറഞ്ഞു.

English summary
Supreme Court stays Kerala High Court Verdict in favor of KM Shaji
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X