മിഷേൽ കേസ്: ഫേസ്ബുക്ക് ഗ്രൂപ്പുകൾ കുടുങ്ങും!! അഡ്മിൻസിനെ ചോദ്യം ചെയ്യും
ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് എതിരേയാണ് നടപടി.
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ പോലീസ് കേസെടുക്കും. തെറ്റിദ്ധരിപ്പിയ്ക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് കേസ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് എതിരേയാണ് നടപടി.
സി എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹം മാര്‍ച്ച് 6നാണ് കൊച്ചി കായലില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രശസ്ത സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ചിലര്‍ പ്രത്യേക ഗ്രൂപ്പുകളും തുടങ്ങിയിരുന്നു.

ജസ്റ്റിസ് ഫോര്‍ മിഷേല്‍, ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി എന്നീ ഗ്രൂപ്പുകള്‍ക്ക് എതിരേയാണ് പോലീസ് നടപടിയ്ക്ക് ഒരുങ്ങുന്നത്. നിരവധി പോസ്റ്റുകളും ഫോട്ടോകളും ഈ ഗ്രൂപ്പുകളില്‍ ഉണ്ട്. 3,400ല്‍ അധികം അംഗങ്ങളാണ് ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്ന ഗ്രൂപ്പില്‍ ഉള്ളത്. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങലില്‍ വന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, പത്രവാര്‍ത്തകളുടെ ലിങ്കും ഈ പേജുകളില്‍ ഉണ്ട്.

മിഷേലിന്റേത് എന്ന പേരില്‍ നിരവധി ഫോട്ടുകള്‍ ഈ ഗ്രൂപ്പില്‍ ഉണ്ട്. മൃതദേഹത്തിന്റെ ഫോട്ടോയും ഉണ്ട്. എന്നാല്‍ ഈ ചിത്രം മിഷേലിന്റേത് അല്ലെന്ന് പോലീസ് പറയുന്നു.

മോര്‍ഫ് ചെയ്ത പല ചിത്രങ്ങളും ഗ്രൂപ്പില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. മിഷേലിന്റെ മൃതദേഹത്തിന്റേത് എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ചിത്രം ഇത്തരത്തില്‍ ഒന്നാണ്. ടീ ഷര്‍ട്ട് ധരിച്ച് മരിച്ച് കിടക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് ഗ്രൂപ്പില്‍ ഉള്ളത്.

മിഷേലിന്റെ മൃതദേഹം കായലില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ചുരിദാറാണ് ധരിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ചിത്രത്തില്‍ ടീ ഷര്‍ട്ട് ധരിച്ചിരിയ്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഉള്ളത്. ഇതിനോടൊപ്പം ഉള്ള പോസ്റ്റില്‍് മിഷേലിന്റേത് കൊലപാതകമാണെന്ന് സമര്‍ത്ഥിയ്ക്കുന്ന വരികളും ഉണ്ട്.

മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതിനാണ് ഗ്രൂപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിയ്ക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം കൊച്ചി പോലീസ് ആണ് കേസ് എടുത്തിരിയ്ക്കുന്നത്.

രണ്ട് ഗ്രൂപ്പുകളുടേയും അഡ്മിന്മാരേയും ചോദ്യം ചെയ്യും. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളിട്ട മെമ്പേഴ്സിനേയും ചോദ്യം ചെയ്യാന്‍ സാധ്യത ഉണ്ട്.

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണിൻ അലക്സാണ്ടർ ബേബി എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ ഉണ്ട്. ഇയാൾ പെൺകുട്ടിയുടെ കാമുകൻ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications