പിസി ജോര്‍ജ്ജിന് വീണ്ടും തിരിച്ചടി!! പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജനപക്ഷം വിട്ടു
കോട്ടയം: ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ബിജെപിയിലേക്ക് ചാഞ്ഞത്. ശബരിമല സ്ത്രീപ്രവേശനത്തെ ശക്തമായി എതിര്‍ത്ത ജോര്‍ജ്ജ് വൈകാതെ തന്നെ എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തു. എന്നാല്‍ ജനപക്ഷം എന്‍ഡിഎയുടെ ഭാഗമായതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ആദ്യമേ തന്നെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ കൂടുതല്‍ നേതാക്കള്‍ എന്‍ഡിഎ സഖ്യത്തില്‍ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസ് ആണ് അവസാനമായി ജനപക്ഷം വിട്ടത്. തിടനാട് പഞ്ചായത്ത് പ്രസിഡന്റും ഒരു ജനപക്ഷ അംഗവും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച പിന്നാലെയാണ് പ്രസാദ് തോമസും രാജിവെച്ചിരിക്കുന്നത്.

രാജിവെച്ച് പ്രസിഡന്റ്
യുഡിഎഫിലേക്കുള്ള മടങ്ങിവരവിന് വഴിയടഞ്ഞതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ്ജ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചത്. വിഷയത്തില്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ്ജ് വൈകാതെ തന്നെ എന്‍ഡിഎ മുന്നണിയിലും കയറിപറ്റി. ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു ജോര്‍ജ്ജിന്റെ എന്‍ഡിഎ പ്രവേശം. എന്നാല്‍ ജോര്‍ജ്ജിന്റെ നീക്കത്തിനെതിരെ തുടക്കം മുതല്‍ തന്നെ ജനപക്ഷം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

പഞ്ചായത്ത് ഭരണം
അതേസമയം എന്‍ഡിഎ ബന്ധത്തില്‍ ജോര്‍ജ്ജ് ഉറച്ച് നിന്നു. എന്‍ഡിഎ ബന്ധം തുടര്‍ന്ന പിസിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് മൂന്നാമതെത്തി. ഇതോടെ പിസിയെ എന്‍ഡിഎയേയും തഴഞ്ഞ മട്ടാണ്. ഇതിനിടെയാണ് ജോര്‍ജ്ജിന് തിരിച്ചടിയായി ജനപക്ഷം അംഗങ്ങളുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക്. നേരത്തേ തിടനാട് പഞ്ചായത്തിലെ ജനപക്ഷം പ്രസിഡന്റ് രാജിവെച്ച് യുഡിഎഫില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ജനപക്ഷവുമായുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നത് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസ് ആണ്.

തിരിച്ചടി
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച പ്രസാദ് തോമസ് തിരഞ്ഞെടുപ്പിന് ശേഷമാണ് സെക്കുലറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത്. ജനപക്ഷം എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നതോടെയാണ് പ്രസാദ് തോമസ് പ്രസിഡന്റായത്. പൂഞ്ഞാറിൽ പ്രസിഡന്റായിരുന്നു സിപിഎമ്മിലെ രമേശ് ബി വെട്ടിമറ്റത്തിനെ ബിജെപിയുടെയും കോൺഗ്രസിന്റെയും സഹായത്തോടെ ജനപക്ഷം പുറത്താക്കിയതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

യുഡിഎഫിലേക്ക്
13 അംഗ പഞ്ചായത്തില്‍ പ്രസാദിന് ആറ് വോട്ടും രമേശ് ബി വെട്ടിമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. പ്രസാദ് തോമസ് മുൻ പൂഞ്ഞാർ എംഎൽഎയും മന്ത്രിയുമായിരുന്ന ടിഎ. തൊമ്മന്റെ മകനാണ് . പ്രസാദ് യുഡിഎഫില്‍ ചേരുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് സമയത്ത് നല്കിയ സത്യവാങ്ങ്മൂലത്തില്‍ സ്വതന്ത്രനെന്ന് രേഖപ്പെടുത്തിയതിനാല്‍ പ്രസാദ് തോമസിന് അയോഗ്യ പോലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കില്ല.

പഞ്ചായത്ത് ഭരണം
നേരത്തേ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ലീന ജോര്‍ജ്ജും ഏഴാം വാര്‍ഡ് അംഗം മേഴ്സി ജോസഫും ജനപക്ഷ ബന്ധം അവസാനിപ്പിച്ച് യുഡിഎഫില്‍ ചേര്‍ന്നിരുന്നു. മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്നായിരുന്നു ഇരുവരും പ്രതികരിച്ചത്. അതേസമയം പ്രസാദും കൂടി ജനപക്ഷം വിട്ടതോടെ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ജനപക്ഷത്തിന് ഭരണം നഷ്ടമാകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications