Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം, സിപിഎം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം'; വിടി ബൽറാം

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ വിടി ബൽറാം.വലിയൊരു ജോലി തട്ടിപ്പാണ് ഇപ്പോൾ കോടതി വിധിയിലൂടെ തടഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രീയ വർഗീസിന്റെ നിയമനത്തിൽ സ്ക്രൂട്ടിനി അംഗങ്ങൾക്കും സർവ്വകലാശാല വൈസ് ചാൻസിലർ അടക്കമുള്ളവർക്കും കൂട്ടത്തരവാദിത്തം ഉണ്ടെന്നും വിടി ബൽറാം വിമർശിച്ചു. അർഹതയില്ലെന്നറിഞ്ഞിട്ടും ജോലി തട്ടിപ്പിന് മുൻകൈ എടുത്ത അധ്യാപികയെ അക്കാദമിക ധാർമ്മികതയുടെ പേരിൽ നിലവിലെ ജോലിയിൽ നിന്നുകൂടി ഒഴിവാക്കണമെന്നും വി ടി ബൽറാം പറഞ്ഞു.

 vtn-1661952777-1668687529.jp

വി ടി ബൽറാമിന്റെ വാക്കുകൾ -അയോഗ്യയായ അധ്യാപിക കോടതി വിധിയിലൂടെ പുറത്ത് ഇനി, സ്വന്തം ഭാര്യക്ക് വേണ്ടി നിയമവിരുദ്ധമായി ഇടപെട്ട് സർവ്വകലാശാലയെ സമ്മർദ്ദത്തിലാക്കി അധികാര ദുർവ്വിനിയോഗം നടത്തിയ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കാൻ കേരള മുഖ്യമന്ത്രി തയ്യാറാവണം
.
അർഹതയുള്ളവരെ വഞ്ചിച്ച് പാർട്ടി നോമിനിയെ തെരഞ്ഞെടുത്ത സ്ക്രൂട്ടിനി കമ്മിറ്റി അംഗങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണം.അർഹതയില്ലെന്നറിഞ്ഞിട്ടും ജോലി തട്ടിപ്പിന് മുൻകൈ എടുത്ത അധ്യാപികയെ അക്കാദമിക ധാർമ്മികതയുടെ പേരിൽ നിലവിലെ ജോലിയിൽ നിന്നുകൂടി ഒഴിവാക്കണം. അല്ലെങ്കിൽത്തന്നെ പുറത്തു പോവാനിരിക്കുന്ന കണ്ണൂർ വി സി അൽപ്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇതോടെ രാജിവയ്ക്കണം.സി പി എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണം', വി ടി ബൽറാം പറഞ്ഞു.

പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. പ്രിയ വർഗീസിന്റെ അയോഗ്യതകൾ എണ്ണി പറഞ്ഞ് കൊണ്ടായിരുന്നു ഹർജിയിൽ ഹൈക്കോടതി വിധി പറഞ്ഞത്. അസോ.പ്രൊഫസര്‍ നിയമനത്തിന് നിഷ്കര്‍ഷിക്കപ്പെട്ട യോഗ്യതയോടൊപ്പം അധ്യാപന പരിചയം കൂടി വേണം എന്ന് പറയുമ്പോൾ യോഗ്യത നേടിയ ശേഷമുള്ള അധ്യാപന പരിചയത്തെ ആണ് ഉദ്ദേശിക്കുന്നത്.യു ജി സി നിബന്ധനകൾ മറികടക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അക്കാദമിക് സ്കോർ കുറഞ്ഞ പ്രിയയ്ക്ക് നിയമനം നൽകിയ നടപടിയിൽ സെലക്ഷൻ കമ്മിറ്റിയേയും കോടതി രൂക്ഷമായി വിമർശിച്ചു.

അതേസമയം ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നുമായിരുന്നു വിധിയിൽ പ്രിയ വർഗീസിന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+