'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
'എന്നും സാഹസികത ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു നിർമ്മലിന്റേത്.യുദ്ധ വാർത്തകൾ ഏറെ ശ്രദ്ധയോടെയാണ് കണ്ടിരുന്നത്. സിവിൽ സർവീസ് പരിശീലനത്തിന് പോയ അവൻ അവിടെ നിന്ന് നേരേ പോയത് സൈന്യത്തില്‍ ചേരാനാണെന്ന് അറിഞ്ഞത് പിന്നീടായിരുന്നു'.. അച്ഛൻ ശിവരാജന് പറഞ്ഞ് മുഴുമിപ്പിക്കാൻ ആയില്ല
മകന്റെ മടങ്ങിവരവ് കാത്തിരുന്ന കുടുംബത്തിന് മുമ്പിലേക്ക് നിർമലിന്റെ മരണം സ്ഥിരീകരിച്ചുള്ള വാർത്തയാണ് എത്തിയത്.ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിയ നിമിഷം... പ്രതീക്ഷകളുടെ കാത്തിരിപ്പെല്ലാം അതോടെ സങ്കട കടലായി മാറി..

കമ്പയിന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷ പാസായി 22-ാം വയസ്സിലാണ് നിര്‍മല്‍ ദെഹ്റാദൂണ്‍ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ ചേര്‍ന്നത്. ഒന്നര വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കി ലഫ്റ്റനന്റായി സര്‍വീസില്‍ പ്രവേശിച്ചു. രണ്ട് വര്‍ഷം അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയിലായിരുന്നു സേവനം. തുടര്‍ന്ന് രാജസ്ഥാനില്‍ സൂരജ്ഘട്ടില്‍ പാക് അതിര്‍ത്തിയിലും സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. സൈന്യത്തില്‍ ലഫ്റ്റനന്റുമായ തിരുവനന്തപുരം സ്വദേശി ഗോപിചന്ദ്രയയാരുന്നു വധു. തുടർന്ന് പച്മഡിയിലെ എ.ഇ.സി. ട്രെയ്നിങ് സെന്ററില്‍ ചൈനീസ് പഠിക്കാൻ ചേർന്നു. ഇന്ത്യ ചൈന അതിർത്തിയില്‍ ജോലിചെയ്യണമെന്നായിരുന്നു ആഗ്രഹം.ആര്‍മി എജ്യുക്കേഷന്‍ കോറിലാണ് നിര്‍മല്‍ ഉള്‍പ്പെടുന്നത്.ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ തന്നെ സെന്‍ട്രല്‍ ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും നിർമ്മലിന് ജോലി സ്വീകാര്യമായിരുന്നില്ല.

സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹം. കമാൻഡോ വിങ്ങില്ർ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ എതിർപ്പ് കൊണ്ട് തീരുമാനത്തിൽ നിന്ന് പിൻമാറി.തേവര എസ്.എച്ച്. കോളേജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.അമ്മേ, റോഡില്‍ തടസ്സമുണ്ട്, നോക്കട്ടെ. ഞാന്‍ പിന്നെ വിളിക്കാം; ഇതായിരുന്നു നിര്‍മല്‍ അമ്മ സുബൈദയോട് ഫോണില്‍ അവസാനം പറഞ്ഞത്.

ജബല്‍പുരില്‍നിന്ന് മടങ്ങുംവഴി 15-ന് രാത്രി 7.50-നാണ് നിര്‍മല്‍ അമ്മയെ വിളിച്ചത്. പിന്നീട് ജബല്‍പുരിലുള്ള ഭാര്യയെ വിളിച്ച് റോഡ് ബ്ലോക്കായതിനാല്‍ വഴി മാറി പോകുകയാണെന്നറിയിച്ചു. പിന്നീട് വിവരമൊന്നും ഉണ്ടായില്ല.മകന്‍ തിരിച്ചുവിളിക്കാതായതോടെ രാത്രി ഒമ്പതുമണിയോടെ സുബൈദ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ശക്തമായ പ്രളയത്തില്‍ അകപ്പെട്ടിട്ടും രക്ഷപ്പെടാനുള്ള ശ്രമം നിര്‍മലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് സൈന്യം വിലയിരുത്തുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഭാഗത്തെ ഡോര്‍ തുറന്നാണ് കിടന്നത്.

വാഹനത്തില്‍ നിന്ന് അല്പം അകലെയായാണ് മൃതദേഹം കിടന്നത്. അപകടത്തില്‍പ്പെട്ട സ്ഥലത്തെ കാലാവസ്ഥ തിരച്ചിലിന് അനുയോജ്യമല്ലെന്ന വിവരമായിരുന്നു ആദ്യം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് സൈന്യവുമായി ബന്ധപ്പെട്ടപ്പോള്‍ നിര്‍മല്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെന്ന് അറിയിച്ചു.ഇതിനു പിന്നാലെയാണ് മൃതദേഹം കിട്ടിയെന്ന വിവരം അറിയിക്കുന്നത്.

മകനെ കണ്ടെത്താനുള്ള നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ പി.കെ. ശിവരാജന്‍ ബുധനാഴ്ച രാവിലെ തന്നെ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന് ഇ-മെയില്‍ അയച്ചിരുന്നു.തിരച്ചില്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് ഹൈബി ഈഡന്‍ എം.പി.യും കത്തയച്ചു.മരണ വിവരം അറിഞ്ഞ് മന്ത്രി പി. രാജീവ്, ഉമാ തോമസ് എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ്, ബി.ജെ.പി. നേതാവ് സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ ഭാഗ്യതാര നഗറിലുള്ള നിര്‍മലിന്റെ വീട്ടില്‍ എത്തിയിരുന്നു.
ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications