അനുഭവങ്ങളെ അനുഭൂതിയാക്കിയ എഴുത്തുകാരന്... പുനത്തിലിന്റെ വിയോഗം തീരാനഷ്ടം
എംടിയെയാണ് തന്റെ ഗുരുസ്ഥാനത്ത് പുനത്തില്‍ കണ്ടിരുന്നത്
കോഴിക്കോട്: ചുറ്റുപാടു നിന്നുമുള്ള അനുഭവങ്ങളെ താന്‍ അനുഭൂതിയാക്കി മാറ്റുകയായിരുന്നുവെന്നാണ് തന്റെ എഴുത്തിനെക്കുറിച്ച് പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള നേരത്തേ വിശേഷിപ്പിച്ചത്.
ചുറ്റുമുള്ള മനുഷ്യരായിരുന്നു പുനത്തിലിന്റെ കഥാപാത്രങ്ങള്‍ എല്ലായ്പ്പോഴും പ്രചോദനമായിരുന്നത്. മലയാള സാഹിത്യത്തിന് തീരാനഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ ഈ വിയോഗം.

സ്മാരശിലകളിലെ കഥാപാത്രങ്ങള്‍
കേരള, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ച പുനത്തിലിന്റെ നോവലായ സ്മാരക ശിലകളിലെ കഥാപാത്രങ്ങള്‍ തന്റെ നാട്ടിലുള്ളവര്‍ തന്നെയാണെന്ന് പുനത്തില്‍ പറഞ്ഞിരുന്നു. മടപ്പള്ളി ഊരാളുങ്കല്‍ വില്ലേജിനെ നോവലില്‍ താന്‍ കാരക്കാട് ഗ്രാമമാക്കുകയാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എഴുത്തുകാരന് പ്രവാചകനെപ്പോലെ
കാലുകളിലെ പൊടി തട്ടി പ്രവാചകനെപ്പോലെ സഞ്ചരിക്കേണ്ടവനാണ് ഒരു എഴുത്തുകാരനെന്നാണ് പുനത്തില്‍ മുമ്പ് പറഞ്ഞിട്ടുള്ളത്. ആത്മഹത്യയൊഴികെ എല്ലാ തരം അനുഭവങ്ങള്‍ക്കും വിധേയരാവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ പ്രിയം
കഥയെഴുത്തിനോട് കുട്ടിക്കാലം മുതല്‍ തന്നെ പുനത്തിലിന് പ്രിയമുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറും തകഴിയും ഉറൂബുമെല്ലാം എഴുതിയ മഹത്തായ കൃതികള്‍ ബാല്യകാലത്തു തന്നെ പുനത്തില്‍ വായിച്ചു തീര്‍ത്തിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് എഴുത്തില്‍ കമ്പം കയറിയത്.

ആദ്യ കഥ കല്ല്യാണരാത്രി
കല്ല്യാണരാത്രിയെന്നതാണ് പുനത്തിലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ കഥ. മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിലാണ് ഇത് അച്ചടിച്ചുവന്നത്. ബാലപംക്തിയിലേക്കാണ് അന്ന് പുനത്തില്‍ കഥ അയച്ചുകൊടുത്തത്. അക്കാലത്ത് ബാലപംക്തി കൈകാര്യം ചെയ്തിരുന്ന പ്രശസ്ത സാഹിത്യകാരന് എംടി വാസുദേവന്‍ നായരെ കഥ ആകര്‍ഷിക്കുകയും ചെയ്തു. പുനത്തിലിനെ പോലും അമ്പരപ്പിച്ചാണ് പിന്നീട് ഈ കഥ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

കോഴിക്കോടന്‍ സൗഹൃദങ്ങള്‍
കോഴിക്കോട്ടെ വലിയൊരു സൗഹൃദ സദസാണ് പുനത്തിലെ മലയാളത്തിലെ മികച്ച എഴുത്തുകാരുടെ നിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത്. കോഴിക്കോട്ടെ സാഹിത്യ സദസുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. തിക്കോടിയന്, ഉറൂബ്, എന്‍പി മുഹമ്മദ്, യുഎ ഖാദര്‍, അക്കിത്തം,സുകുമാര്‍ അഴീക്കോട്, എംവി ദേവന് തുടങ്ങി വലിയൊരു സുഹൃത്ത് വലയം പുനത്തിലിന് ഉണ്ടായിരുന്നു.

പുനത്തിലിന്റെ ഒരേയൊരു ഗുരു
തന്റെ ആദ്യത്തെ കഥ പുറത്തു കൊണ്ടുവരുന്നതിന് മുന്‍കൈയെടുത്ത എംടിയെ തന്നെയാണ് പുനത്തില്‍ തന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നത്. പുനത്തിന് എക്കാലവും താങ്ങും തണലുമായിരുന്നു എംടി. ജീവിതത്തിലും എഴുത്തിലും തന്റെ ഒരേയൊരു ഗുരുവെന്നാണ് എംടിയെ പുനത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications