സംസ്ഥാനത്ത് മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത ഉണ്ട്. മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. നേരത്തെയുണ്ടായിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും 7 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴികളാണ് ഇപ്പോൾ കേരളത്തിൽ ലഭിക്കുന്ന മഴക്ക് കാരണം. അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തപ്പെടും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒക്ടോബർ 14 മുതൽ 18 വരെ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
നെപ്പോളിയന്‍ കൈകളിലെത്താന്‍ അധികനേരമില്ലെന്ന് ഇ ബുള്‍ജെറ്റ്; ഇതെന്ത് കഥയെന്ന് സോഷ്യല്‍മീഡിയ
ഇടിമിന്നലേക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടാൻ വളരെ ശ്രദ്ധിക്കുക, വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്.
ചെളിപിടിച്ച്, കീറിപ്പിന്നിയ ലെവീസിന്റെ പാന്റ് വിറ്റത് 71 ലക്ഷത്തിന്; കാരണം ഇത്
കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങൾ ഇടിമിന്നൽ സമയത്ത് പ്രവർത്തിപ്പിക്കരുത്.