ശമ്പളം 21000 രൂപയാക്കണം എന്നായിരുന്നല്ലോ? എന്തൊക്കെ ആയിരുന്നു ആക്രാന്തങ്ങള്‍; പരിഹസിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 2000 രൂപ പ്രത്യേക അലവന്‍സ് ആയി നല്‍കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇതില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ അധിക അലവന്‍സും ഉള്‍പ്പെടുമോ എന്ന് അദ്ദേഹം ചോദിച്ചു. ശമ്പളം 21000 രൂപയാക്കണം എന്നായിരുന്നു യുഡിഎഫ് പിന്തുണച്ച സമരക്കാരുടെ ആവശ്യം എന്നും തോമസ് ഐസക് ഓര്‍മിപ്പിച്ചു.
2016ല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ 1000 രൂപയായിരുന്നു നല്‍കിയിരുന്നത്. ഇപ്പോള്‍ 8000 രൂപയായി. ദേശീയ ശരാശരി 5000 രൂപയാണ്. പുറമെ കേന്ദ്രത്തിന്റെ ഇന്‍സെന്റീവ് ആയി 3500 രൂപയും കിട്ടും. പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് വേറെ. എല്ലാം കൂടെ ചേര്‍ത്താല്‍ ഭൂരിഭാഗം ആശാ പ്രവര്‍ത്തകര്‍ക്കും ഏകദേശം 12000-15000 രൂപ കിട്ടുമെന്നും തോമസ് ഐസക് പറയുന്നു.

തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ: മല എലിയെ പ്രസവിച്ചെന്നു കേട്ടിട്ടില്ലേ? ഏതാണ്ട് അതുപോലെ ആയിപ്പോയി ആശാ പ്രവർത്തകർക്ക് 2000 രൂപ പ്രതിമാസ പ്രത്യേക അലവൻസ് എന്ന യുഡിഎഫിന്റെ പ്രഖ്യാപനം. ഇതിലിപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ച 1000 രൂപ അധിക അലവൻസും ഉൾപ്പെടുമോ ആവോ?
പിന്നെ ആശമാർക്ക് മാത്രമേ ഉള്ളോ? അങ്കണവാടിക്കാർക്കും, പാചക തൊഴിലാളികൾക്കും കേരള സർക്കാർ അലവൻസ് വർധിപ്പിച്ചിരുന്നല്ലോ? അവരെയൊക്കെ എന്തേ വിട്ടുകളഞ്ഞത്?
എന്തൊക്കെയായിരുന്നു ആക്രാന്തങ്ങൾ? SUCI യുടെ സമരത്തിന്റെ ഡിമാൻഡ് 21000 രൂപ ശമ്പളം ആക്കണം എന്നായിരുന്നു. എത്ര പ്രാവിശ്യം യുഡിഎഫ് നേതാക്കന്മാർ സമരപന്തലിൽ പോയി പിന്തുണ പ്രഖ്യാപിച്ചു?
സമരം പിൻവലിച്ചുകൊണ്ട് സമരക്കാർ പറഞ്ഞത് ഓരോ വാർഡിലേക്കും ഈ സമരം വ്യാപിപ്പിക്കും എന്നാണ്. "സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നതിനേക്കാൾ രൂക്ഷമായിരിക്കും പ്രാദേശികതലത്തിലേതെന്ന് സമാപനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ ക്യാബിനറ്റിൽ ആശമാരുടെ വിഷയത്തിൽ തീരുമാനം എടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു."
തീരുമാനം എടുക്കുന്നതിന്റെ സാമ്പിളാണ് ഇപ്പോൾ നാം കണ്ടത്. അടുത്ത 5 വർഷത്തേയ്ക്കുള്ള സമ്മാനം 2000 രൂപ.
ഇടതുപക്ഷ ജനനധിപത്യ മുന്നണിയുടെ റെക്കോർഡ് എന്താണ്?
2016-ൽ അധികാരത്തിൽ വരുമ്പോൾ 1000 രൂപയായിരുന്നു. അതാണ് ഇപ്പോൾ 8,000 രൂപയായി വർദ്ധിപ്പിച്ചിട്ടുള്ളത്. ദേശീയ ശരാശരി 5,000 രൂപയാണ്. ഇതിനുപുറമെ കേന്ദ്ര സർക്കാരിന്റെ പ്രതിമാസ ഇൻസെന്റീവ് ആയി 3500 രൂപ സ്ഥിരമായി കിട്ടും. ഇത് കൂടാതെ ശരാശരി ഏതാണ്ട് 1000 രൂപ വരുന്ന പെർഫോമൻസ് ഇൻസെന്റീവും ഉണ്ട്. അതായത് കേരളത്തിലെ ആശാപ്രവർത്തകരിൽ 90% പേർക്ക് 12,000 - 15,000 രൂപവരെ എല്ലാമാസവും ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ സ്കീമാണ് ആശ (ASHA). 3500 രൂപയെ കേന്ദ്രസർക്കാർ പ്രതിമാസം നൽകുവാൻ തയ്യാറുള്ളൂ. പെർഫോമൻസ് ഇൻസെന്റീവിന്റെ 40% വും സംസ്ഥാന സർക്കാരിന്റെ ചുമലിലാണ്. എന്നിട്ടും സമരപന്തലിൽ ബിജെപി എന്തെല്ലാം വിക്രീയകളാണ് സുരേഷ്‌ഗോപിയുടെ നേതൃത്വത്തിൽ തന്നെ നടത്തിയത്?
കേരളത്തിലെ ആരോഗ്യ പരിരക്ഷയിൽ നിസ്തുലമായ ഒരു പങ്കാണ് ആശാ പ്രവർത്തകർക്കുള്ളത്. അവരുടെ അലവൻസ് പടിപടിയായി ഇനിയും ഉയർത്തണം. അത് ചെയ്യുവാനുള്ള പ്രതിബദ്ധത കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തെളിയിച്ചിട്ടുണ്ട്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications