സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!
കോഴിക്കോട്: രാഷ്ട്രീയ നേതാക്കള്‍ അഴിമതിക്കേസില്‍ ആരോപണവിധേയരാകുന്നതില് പുതുമയൊന്നുമില്ല. പക്ഷേ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയും മുന്മന്ത്രിമാരും ജനപ്രതിനിധികളും കൂട്ടത്തോടെ അഴിമതിക്കേസിലും സ്ത്രീപീഡനക്കേസിലും കുടുങ്ങുന്നത് ഇതാദ്യത്തെ സംഭവമായിരിക്കും. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും പൂട്ടിയ സരിത പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നു. ഇത്തവണയും ഉന്നതന് തന്നെയാണ് പ്രതിസ്ഥാനത്ത്.

സോളാറിൽ പൊള്ളി കോൺഗ്രസ്
2013 ജൂലൈയില്‍ സരിത എസ് നായര്‍ പുറത്ത് വിട്ട കത്തില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍ അടക്കമുള്ള നേതാക്കളാണ് ഈ പട്ടികയിലുള്ളത്.

അടുത്ത വെടി പൊട്ടിച്ച് സരിത
സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസും അന്വേഷണവും അടക്കമുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. അതാ വഴിക്ക് നടക്കുമ്പോള്‍ അടുത്ത വെടി പൊട്ടിച്ച് സരിത എസ് നായര്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

പീഡനം സോളാറിൽ മാത്രമല്ല
ഉമ്മന്‍ചാണ്ടിയുടേയും കൂട്ടരുടേയും മാത്രമല്ല ഇനിയും പലരുടേയും ഉറക്കം കളയാനാണ് സരിത തയ്യാറെടുക്കുന്നത് എന്നാണ് അവരുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കേണ്ടത്. സോളാറുമായി ബന്ധപ്പെട്ട് അല്ലാതെയും താന്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് സരിത വെളിപ്പെടുത്തുന്നത്.

മുൻ കേന്ദ്രമന്ത്രിയുടെ മകൻ
സോളാര്‍ പദ്ധതി അല്ലാത്ത ഇടപാടുകള്‍ക്കും തന്നെ കരുവാക്കിയിട്ടുണ്ട് എന്നാണ് ആരോപണം. കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആളുടെ മകനെതിരെയാണ് സരിതയുടെ പുതിയ ആരോപണം.

മുഖ്യമന്ത്രിക്ക് പരാതി
ഇക്കാര്യം മുഖ്യമന്ത്രിക്ക് പരാതിയായി നല്‍കിയിട്ടുണ്ടെന്നും സരിത എസ് നായര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സോളാറിന് പുറത്ത് താന്‍ എങ്ങനെയാണ് ഉപകരമാക്കപ്പെട്ടത് എന്നാണ് പരാതിയിലുള്ളതെന്നും സരിത വ്യക്തമാക്കി.

സോളാർ ചെറുത്
സോളാര്‍ മാത്രമല്ല, പല ബിസ്സിനസ്സുകളും ഈ നേതാക്കള്‍ക്കുണ്ടെന്ന് സരിത പറയുന്നു.സോളാര്‍ കേസ് ഈ മാഫിയയുടെ ഒരു ചെറിയ വശം മാത്രമാണ്. മുന്‍ കേന്ദ്രമന്ത്രിയുടെ മകന് ഉള്‍പ്പെടെ ഇതില്‍ പങ്കുകാരാണ്.

പേര് പിന്നീട് പറയും
കേന്ദ്രമന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ സരിത തയ്യാറായില്ല. അത് പിന്നീട് വെളിപ്പെടുത്താം. അതേസമയം ഇയാള്‍ കൂടാതെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വേറെയുമുണ്ടെന്നും സരിത പറയുന്നു.

പ്രമുഖരുടെ ഇടപാടുകൾ
മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ കൂടി ഇതില്‍ പങ്കാളികളായിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി.പ്രമുഖരുടെ അവിഹിത ഇടപാടുകളും ബിനാമി ബിസ്സിനസ്സുകളുമെല്ലാം വെളിപ്പെടുത്തുന്നതാണ് സരിതയുടെ പരാതി.

അതിര് കടന്ന ചൂഷണം
ഉമ്മന്‍ചാണ്ടിയും കൂട്ടരും തന്നെ പല ഇടപാടുകള്‍ക്കായി ഉപയോഗിച്ചുവെന്നത് സരിത നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആ ആരോപണങ്ങളില്‍ സരിത ഉറച്ച് നില്‍ക്കുകയുമാണ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ളവരുടെ ചൂഷണം അതിര് കടന്നതായിരുന്നു.

ഉമ്മൻചാണ്ടി ശിക്ഷിക്കപ്പെടണം
ചൂഷണം അതിര് കടന്നപ്പോഴാണ് തുറന്ന് പറയാന്‍ തയ്യാറായത്. ഉമ്മന്‍ചാണ്ടി അപമര്യാദയായി പെരുമാറിയത് ഞെട്ടിച്ചുവെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടി ഈ കേസില്‍ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആവശ്യമെന്നും സരിത പറയുകയുണ്ടായി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications