തൃശൂരിൽ കടലേറ്റത്തില്‍ തീരപ്രദേശത്ത് വ്യാപക നാശ നഷ്ടം
തൃശൂര്‍: ശക്തമായ കടലേറ്റത്തില്‍ തീരദേശത്ത് വ്യാപക നാശ നഷ്ടം. കടപ്പുറം പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാടും പുത്തന്‍കടപ്പുറത്തും ശക്തമായ വേലിയേറ്റമുണ്ടായി. പഞ്ചായത്തിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. റോഡരികിലുള്ള കടകളിലേക്കും വെള്ളം അടിച്ചുകയറി. കാറ്റാടി മരങ്ങള്‍ കടപുഴകി. അപ്രതീക്ഷിത വേലിയേറ്റത്തില്‍ ജനം ഭീതിയിലായി.
കടപ്പുറം തൊട്ടാപ്പ്, മുനയ്ക്കകടവ്, അഞ്ചങ്ങാടി വളവ് ഭാഗങ്ങളിലാണ് ശക്തമായ തിരയടിച്ച് കടല്‍വെള്ളം നൂറു മീറ്ററിലേറെ കയറി വന്നത്. പ്രധാന റോഡായ കോര്‍ണീഷ് റോഡും കവിഞ്ഞ് വെള്ളം ഒഴുകി. വൈകീട്ടാണ് വേലിയേറ്റം ശക്തമായത്. കടല്‍ഭിത്തി പൊളിഞ്ഞ ഭാഗങ്ങളിലൂടെ ശക്തമായ തിരയാണ് അടിച്ചു കയറിയത്. ബ്ലാങ്ങാട് ബീച്ചിലും പുത്തന്‍കടപ്പുറത്തും ശക്തമായ തിരയാണ് അടിച്ചത്. പുത്തന്‍കടപ്പുറത്ത് കടലാമ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടലാമകൂട് വെള്ളത്തില്‍ മുങ്ങി.

തൃപ്രയാര്‍ ഏങ്ങണ്ടിയൂര്‍ എത്തായ് അഴിമുഖം മുതല്‍ നാട്ടിക ബീച്ച് പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. എത്തായ് ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് എട്ട് വീടുകള്‍ വെള്ളക്കെട്ടിലായി. ഉണ്ണിക്കോച്ചന്‍ രവി,ചക്കന്‍ രാധാകൃഷ്ണന് തുടങ്ങിയവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. പൊക്കുളങ്ങര, വാടാനപ്പള്ളി,തളിക്കുളം ഇടശ്ശേരി, നാട്ടിക ബീച്ചുകളിലും കടല്‍ക്ഷോഭം ശക്തമാണ്. മേഖലയില്‍ സീവാള്‍ റോഡും കവിഞ്ഞാണ് കടല്‍ വെള്ളം കരയിലേക്ക് ഒഴുകിയെത്തുന്നത്.
കയ്പമംഗലം എറിയാട്, കാര, കൂളിമുട്ടം, പൊക്ലായി തുടങ്ങി നരവധി സ്ഥലങ്ങളില്‍ ശക്തമായ കടലേറ്റമുണ്ടായി. പലയിടത്തും കടല്‍വെള്ളം സീവാള്‍ റോഡ് വരെയെത്തി. കടലോരത്തെ ചെറുകിട കച്ചവട ഷെഡ്ഡുകളും, കരയ്ക്ക കയറ്റി വെച്ചിരുന്ന വഞ്ചികള്‍ക്കും വലകള്‍ക്കുമാണ് നാശം സംഭവിച്ചത്. പലയിടത്തും കടല്‍ഭിത്തിക്കും മുകളിലൂടെയാണ് തിരമാലകള്‍ കരയിലെത്തിയത്. കടല്‍ഭിത്തിയില്ലാത്തിടങ്ങളിലാണ് നാശനഷ്ടം കൂടുതലുണ്ടായത്.

ശക്തമായ കടലേറ്റത്തില്‍ ചാവക്കാട് തീരദേശത്ത് വ്യാപക നാശ നഷ്ടം. കടപ്പുറം പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാടും പുത്തന്‍കടപ്പുറത്തും ശക്തമായ വേലിയേറ്റമുണ്ടായി. പഞ്ചായത്തിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. റോഡരികിലുള്ള കടകളിലേക്കും വെള്ളം അടിച്ചുകയറി. കാറ്റാടി മരങ്ങള്‍ കടപുഴകി. അപ്രതീക്ഷിത വേലിയേറ്റത്തില്‍ ജനം ഭീതിയിലായി. കടപ്പുറം തൊട്ടാപ്പ്, മുനയ്ക്കകടവ്, അഞ്ചങ്ങാടി വളവ് ഭാഗങ്ങളിലാണ് ശക്തമായ തിരയടിച്ച് കടല്‍വെള്ളം നൂറു മീറ്ററിലേറെ കയറി വന്നത്.
പ്രധാന റോഡായ കോര്‍ണീഷ് റോഡും കവിഞ്ഞ് വെള്ളം ഒഴുകി. വൈകീട്ടാണ് വേലിയേറ്റം ശക്തമായത്. വെള്ളം അടിച്ച പ്രദേശങ്ങളില്‍ വീട്ടുമുറ്റത്തുണ്ടായിരുന്ന പാത്രങ്ങള്‍ ഒലിച്ചു പോയി. കടല്‍ഭിത്തി പൊളിഞ്ഞ ഭാഗങ്ങളിലൂടെ ശക്തമായ തിരയാണ് അടിച്ചു കയറിയത്. ബ്ലാങ്ങാട് ബീച്ചിലും പുത്തന്‍കടപ്പുറത്തും ശക്തമായ തിരയാണ് അടിച്ചത്. പുത്തന്‍കടപ്പുറത്ത് കടലാമ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടലാമകൂട് വെള്ളത്തില്‍ മുങ്ങി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications