കേരള സർവകലാശാല പരീക്ഷക്കിടെ ഗുരുതര വീഴ്ച; ചോദ്യപേപ്പറിന് പകരം വിദ്യാർത്ഥിക്ക് ലഭിച്ചത് ഉത്തരസൂചിക
തിരുവനന്തപുരം; കേരള സർവകലാശാലയുടെ പരീക്ഷക്കിടെ ഗുരുതര വീഴ്ച. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് പേപ്പറായ 'സിഗ്നൽസ് ആൻഡ് സിസ്റ്റംസ്' പുനഃപരീക്ഷയ്ക്ക് ഹാജരായ വിദ്യാർഥിക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക ലഭിച്ചു. ഉദ്യോഗസ്ഥരോട് പ്രശ്‌നം വ്യക്‌തമാക്കുന്നതിന് പകരം വിദ്യാർത്ഥി ഉത്തരസൂചിക പകർത്തി എഴുതി അത് സമർപ്പിക്കുകയായിരുന്നു. എന്നാൽ മൂല്യനിർണ്ണയ ഉദ്യോഗസ്ഥൻ ഈ പിഴവ് തിരിച്ചറിഞ്ഞതോടെയാണ് വൻ വീഴ്ച പുറത്തറിയുന്നത്.
ഇതേ തുടർന്ന് പരീക്ഷ റദ്ദാക്കിയതായി സർവകലാശാല അധികൃതർ അറിയിച്ചു. റദ്ദ് ചെയ്ത പരീക്ഷ മെയ് 3ന് നടത്തും. നാലാം സെമസ്റ്റർ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിക്ക് കോവിഡ് അണുബാധയെത്തുടർന്ന് ഷെഡ്യൂൾ ചെയ്ത പരീക്ഷയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഫെബ്രുവരിയിൽ പുനഃപരീക്ഷ നടത്തുകയായിരുന്നു. ഈ ഒരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം ആയിരുന്നു പരീക്ഷ പുനഃസംഘടിപ്പിച്ചത്. പരീക്ഷയില്‍ ഉത്തരങ്ങള്‍ ലഭിച്ചതോടെ പകര്‍ത്തി എഴുതി വിദ്യാര്‍ഥികള്‍ മടങ്ങുകയും ചെയ്തു. പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണെന്നാണ് വിവരം.

ചോദ്യ പേപ്പറിനൊപ്പം ചോദ്യം തയ്യാറാക്കുന്ന അധ്യാപകന്‍ ഉത്തരസൂചികയും സര്‍വകലാശാലയ്ക്ക് അയച്ചുകൊടുക്കും. എന്നാല്‍ പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് പ്രിന്റ് നല്‍കിയത്. മൂല്യനിര്‍ണയത്തിനായി പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് ഉത്തരക്കടലാസിനൊപ്പം എത്തിയത് ഉത്തരസൂചികയായിരുന്നു. ചോദ്യപേപ്പര്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടത്. വീഴ്ച വരുത്തിയ ഉദ്യോ ഗസ്ഥനെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തിൽ സർവകലാശാല പ്രതികരിച്ചിട്ടില്ല. അതേ സമയം സർവകലാശാല പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം കണ്ണൂർ സർവകലാശാലയിലും ചോദ്യപേപ്പറുകളെ ചൊല്ലി വിവാദം ഉടലെടുത്തിരുന്നു. ഒരേ ചോദ്യപേപ്പർ തന്നെ രണ്ട് വർഷം ആവർത്തിച്ച് പരീക്ഷക്ക് അച്ചടിച്ചതായിരുന്നു അന്നത്തെ വിവാദങ്ങൾക്ക് കാരണം. ഏപ്രില്‍ 21 ന് നടന്ന ഡി ഗ്രി വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ ആവര്‍ത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആള്‍ഗേ ആന്റ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് ആവര്‍ത്തിച്ചത്. 2020 ല്‍ നടത്തിയ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ഈ ചോദ്യപേപ്പറിലും ആവർത്തിച്ചിരുന്നു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജിയുടെ രണ്ട് പരീക്ഷകളിലും സമാനമായ വീഴ്ച കണ്ടെത്തിയിരുന്നു. സംഭവത്തിലെ വീഴ്ച സമ്മതിച്ച സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രണ്ട് പരീക്ഷകളും റദ്ദാക്കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications