Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ഗ്യാസ് പ്ലാന്റ് സ്‌ഫോടനം; മരിച്ചവരില്‍ 12 പേരും ഇന്ത്യക്കാര്‍, അന്വേഷണം പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ഗ്യാസ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 13ല്‍ 12 പേരും ഇന്ത്യക്കാര്‍. ഖത്തറിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പ്പാദന-കയറ്റുമതി കേന്ദ്രമായ റാസ് ലാഫന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ ഭാഗമായ ബാര്‍സന്‍ ഗ്യാസ് കേന്ദ്രത്തിലായിരുന്നു സ്‌ഫോടനം. മരിച്ചവരില്‍ 12 പേര്‍ ഇന്ത്യക്കാരാണെന്നും പരിക്കേറ്റ എല്ലാവരുടെയും നില ആശങ്കപ്പെടാനില്ലെന്നും ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

പ്രകാശ് രാജ് കുടുങ്ങുമോ? കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, ഇതാണ് കേസ്, നടന്റെ പ്രതികരണം
പ്രകാശ് രാജ് കുടുങ്ങുമോ? കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, ഇതാണ് കേസ്, നടന്റെ പ്രതികരണം

സാങ്കേതിക പിഴവാണ് വന്‍ സ്‌ഫോടനത്തിന് കാരണമായത് എന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണണം നടക്കുന്നുണ്ട്. മരിച്ച ഒരാള്‍ പാകിസ്താന്‍കാരനാണ് എന്ന് ഖത്തര്‍ എനര്‍ജി സിഇഒ സഅദ് അല്‍ കഅബി പറഞ്ഞു. 66 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. എല്ലാവരും ചികില്‍സയിലാണ് എന്നും അല്‍ കഅബി പറഞ്ഞു.

qatar gas plant explosion

ദോഹയെ വിറപ്പിച്ച സ്‌ഫോടനമാണ് നടന്നത്. റാസ് ലാഫനില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരത്തില്‍ വരെ ഉഗ്ര ശബ്ദം കേട്ടു. ജനലുകള്‍ക്ക് ഇളക്കമുണ്ടായി എന്നും പറയപ്പെടുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് പരിസ്ഥിതിക്ക് കോട്ടമുണ്ടാകുന്ന ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ഖത്തര്‍ അധികൃതര്‍ പറയുന്നത്. ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതിയെ സ്‌ഫോടനം ബാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇറാന്‍ എണ്ണ വിപണിയില്‍; ഒടുവില്‍ അമേരിക്ക ലൈസന്‍സ് അനുവദിച്ചു, നേട്ടം കൊയ്യാന്‍ ഇന്ത്യയും
ഇറാന്‍ എണ്ണ വിപണിയില്‍; ഒടുവില്‍ അമേരിക്ക ലൈസന്‍സ് അനുവദിച്ചു, നേട്ടം കൊയ്യാന്‍ ഇന്ത്യയും

ഈ എല്‍എന്‍ജി പ്ലാന്റ് കഴിഞ്ഞ ഡിസംബറില്‍ അറ്റക്കുറ്റ പണികള്‍ക്ക് വേണ്ടി അടച്ചിരുന്നു. പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. തൊട്ടുപിന്നാലെ ആണ് സ്‌ഫോടനം. സാങ്കേതിക പിഴവാണ് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണത്തിന് ശേഷമാകും യഥാര്‍ഥ കാരണം വ്യക്തമാകുക.

ഇറാനും അമേരിക്കയും തമ്മിലുണ്ടായ യുദ്ധത്തില്‍ റാസ് ലാഫന്‍ നിലയത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് ഇവിടെയുള്ള ഉല്‍പ്പാദനം ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഹോര്‍മുസ് അടച്ചതിനാല്‍ ഖത്തറിന് എല്‍എന്‍ജി കയറ്റുമതിയും സാധ്യമായിരുന്നില്ല.

കെഎസ്ആര്‍ടിസി 10000 രൂപ സമ്മാനം നല്‍കും; സൗജന്യ യാത്രയ്ക്ക് മികച്ച ലോഗോ വേണം
കെഎസ്ആര്‍ടിസി 10000 രൂപ സമ്മാനം നല്‍കും; സൗജന്യ യാത്രയ്ക്ക് മികച്ച ലോഗോ വേണം

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സേനാ താവളം ഖത്തറിലാണ്. അതുകൊണ്ടുതന്നെ ഇറാന്റെ ശക്തമായ ആക്രമണം ഖത്തറിന് നേരെയുണ്ടായിരുന്നു. അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിന് പകരം വാതക കേന്ദ്രത്തിന് നേരെ ആക്രമണം നടന്നത് വലിയ പ്രതിഷേധത്തിന് കാരണമായി.

പ്രാദേശിക വ്യവസായ സ്ഥാപനങ്ങളിലേക്ക് വാതകം വിതരണം ചെയ്യുന്നത് ബാര്‍സന്‍ നിലയത്തില്‍ നിന്നാണ്. കൂടാതെ കയറ്റുമതിക്ക് വേണ്ടി എല്‍പിജിയും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. റാസ് ലാഫന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ ഒരു ഭാഗത്താണ് ബാര്‍സന്‍ നിലയം. ഖത്തറിനെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി കയറ്റുമതി രാജ്യമാക്കുന്നതില്‍ ഈ നിലയത്തിന് മുഖ്യ പങ്കാണുള്ളത്. പതിനായിരത്തലധികം ജോലിക്കാരാണ് ഇവിടെയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+