യൂണിവേഴ്സിറ്റി കോളേജ് വീണ്ടും വിവാദത്തിലേക്ക്; വിദ്യാർത്ഥിനിയുടെ രാഖി പൊട്ടിക്കാൻ ശ്രമം, സസ്പെൻഷൻ!
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ ആധിപത്യമാണ് തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ എന്ന് പണ്ട് മുതൽ തന്നെ ആരോപണം ഉണ്ടായിരുന്നു. അത്തരം വിഷയങ്ങളിൽ മാറ്റമുണ്ടാകണമെന്ന് എസ്എഫ്ഐ സംസ്ഥാന -ജില്ലാ നേതൃത്വത്തിന് തീരുമാനമെടുക്കാൻ യൂണിറ്റ് നേതാവ് മറ്റൊരു എസ്എഫ്ഐ പ്രവർത്തകനെ തന്നെ കുത്തിപരിക്കേൽക്കേണ്ടി വന്നു.
കോളേജിലെ വിദ്യാർത്ഥികൾ എന്നും എസ്എഫ്ഐക്ക് ഒപ്പമാണെന്നും തെറ്റ് തിരുത്തുമെന്നും പറഞ്ഞ് മാസങ്ങളേ ആയിട്ടുള്ളൂ. വീണ്ടും യൂണിവേഴ്സിറ്റി കോളേജിൽ വിവാദപരമായ സംഭവങ്ങൾ അരങ്ങേറുകയാണ്. രാഖി കെട്ടികൊണ്ട് കോളേജിലേക്ക് പോയ പെൺകുട്ടിയെ തടഞ്ഞ് നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പ്രിൻസിപ്പലിന്റെ പ്രതികരണം
സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം കാര്യങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടി പ്രിൻസിപ്പലിന് നൽകിയ പരാതിയെ തുടർന്നാണ് സസ്പെൻഷൻ നടപടിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുമായി പ്രതികരിക്കാൻ പ്രിൻസിപ്പൽ സിസി ബാബു ഇതുവരെ തയ്യാറായിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ്
കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. പിജി വിദ്യാർത്ഥിനിയാണ് രാഖി കെട്ടി കോളേജിൽ എത്തിയത്. ഇത് എസ്എഫ്ഐ നേതാക്കളെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്ന് പിജി ക്ലാസിൽ എത്തി ബഹളമുണ്ടാക്കുകയും വിദ്യാർത്ഥിനിയെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പ്രിൻസിപ്പലിന്റെ റൂമിന്റെ എതിർ വശത്ത്
എന്നാൽ എസ്എഫ്ഐ നേതാക്കളുടെ ഭീഷണിക്ക് മുന്നിൽ വിദ്യാർത്ഥിനി തലകുനിച്ചില്ല. പെൺകുട്ടിയെ ഭീഷണിപ്പെടുത്താനായി നേതാക്കളിൽ ഒരാൾ ക്ലാസിലെ ജനൽ ചില്ല് തല്ലിപൊട്ടിച്ചെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പ്രിൻസിപ്പലിന്റെ റൂമിന് എതിർവശത്തുള്ള ബ്ലോക്കിലാണ് സംഭവം നടന്നത്. തുടർന്ന് വിദ്യാർത്ഥിനി രാഖി സ്വയം അഴിച്ച് വെച്ച് വസ്ത്രത്തിൽ ഒളിപ്പിച്ച് വെച്ചു.

രാഖി പിടിച്ച് വാങ്ങാനുള്ള ശ്രമം
ഇതോടെ നേതാക്കളുടെ രാഖി പിടിച്ച് വാങ്ങി നശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അധ്യാപകർ വന്നാണ് രംഗം ശാന്തമാക്കിയത്. അധ്യാപകർക്ക് മുന്നിൽ വെച്ച് തന്നെ ഭീഷണി മുഴക്കികൊണ്ടാണ് എസ്എഫ്ഐ നേതാക്കൾ പോയതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥിനി പരാതിയിൽ ഉറച്ച് നിന്നതോടെ അക്രമിക്കാൻ ശ്രമിച്ചു എന്ന കാരണത്തിന് എസ്എഫ്ഐ നേതാവിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

കോളേജ് പഴയപടി
എസ്എഫ്ഐ നേതാക്കൾ പ്രവർത്തകനെ കുത്തിയ സംഭവത്തിനു ശേഷം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും എന്ന നേതൃത്വത്തിന്റെ തീരുാമാനങ്ങളാണ് കോളേജഡ് യൂണിറ്റ് കമ്മറ്റി വീണ്ടും ലംഘിക്കുകന്നത്. പഴയത് പോലെ തന്നെ എസ്എഫ്ഐ കോളേജിന്റെ നേതൃത്വം ഏറ്റെടുത്ത സൂചനകളാണ് പുറത്ത് വരുന്നത്. കോളേജ് അധികൃതരും നേതാക്കളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications