സുരേന്ദ്രനെതിരെ കേസുണ്ടെങ്കില്‍ മുഖ്യമന്ത്രിയ്ക്കെതിരേയും കേസെടുക്കണം: എംടി രമേശ്
കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശ്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടക്കം 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് എം ടി രമേശിന്റെ വിമര്‍ശനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്കതിരെ കേസെടുത്തത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് കേസെടുത്തതെങ്കില്‍ സി പി ഐ എം നേതാക്കള്‍ക്കെതിരെയും കേസെടുക്കണമെന്ന് എം ടി രമേശ് പറഞ്ഞു. സി പി ഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങളില്‍ നിരവധി പേരാണ് പങ്കെടുക്കുന്നതെന്നും ഇവര്‍ക്കെതിരേയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബി ജെ പി നേതാക്കള്‍ക്കെതിരെ മാത്രം കേസെടുത്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് തീരുമാനം. ആയിരക്കണക്കിന് ആളുകളാണ് സി പി ഐ എം ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തയ്യാറാകണം', എം ടി രമേശ് പറഞ്ഞു.
ഞായറാഴ്ചയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ കോഴിക്കോട് മുതലക്കുളത്ത് പരിപാടി സംഘടിപ്പിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ആള്‍ക്കൂട്ടമുള്ള പൊതുപരിപാടികള്‍ നടത്തരുതെന്നാണ് നിര്‍ദേശം. ആയിരത്തിലധികം പേരാണ് ബി ജെപി യുടെ കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തത്. ബി ജെ പിയുടെ സംസ്ഥാന, ജില്ല നേതാക്കള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
അതേസമയം ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി ജെ പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അറിയിച്ചു. സി പി ഐ എം ജില്ലാസമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 50 പേരില്‍ കൂടുതല്‍ ഒരുമിച്ചുകൂടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഭരണകക്ഷിക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടി അതാണ് ചെയ്യേണ്ടത്. 50 പേരില്‍ കൂടുതല്‍ ഒരുമിച്ചുകൂടാന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഭരണകക്ഷിക്കും ബാധകമാണ്. തിരുവാതിരക്കളിയും ഗാനമേളയും പൊതുയോഗവും നിര്‍ബാധം തുടരുന്നത് അക്ഷന്തവ്യമായ അപരാധമാണ്, തികഞ്ഞ ധിക്കാരമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്,' സുരേന്ദ്രന് പറഞ്ഞു.
Recommended Video
-
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications