സജി ചെറിയാന്റെ വീട് പോകാതിരിക്കാന്‍ അലൈന്മെന്റില് മാറ്റം വരുത്തി: ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍
കോട്ടയം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരേ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രിയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീടിരിക്കുന്ന ഭാഗത്തെ സില്‍വര്‍ ലൈന്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു. മുളക്കുഴ പഞ്ചായത്ത് ഓഫീസിന്റെ കിഴക്ക് വശത്ത് കൂടി ആയിരുന്നു ആദ്യം സില്‍വര്‍ലൈന്‍ അലൈന്മെന്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അലൈന്മെന്റ് ഇപ്പോള്‍ പടിഞ്ഞാറ് വശത്തേക്ക് മാറ്റിയെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറയുന്നത്.
സജി ചെറിയാന് ഇനിയും ശബ്ദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വെളിപ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. അലൈന്മെന്റ് ഒരിടത്തും മാറ്റിയിട്ടില്ലെന്ന് മന്ത്രി തന്നെയാണല്ലോ പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ തന്നെ പഞ്ചായത്തായ മുളക്കുഴയെ കുറിച്ചു തന്നെയാണ് താന്‍ പറയുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. ഈ മുളക്കുഴ എന്നു പറയുന്നത് സജി ചെറിയാന് അത്ര അപരിചിതമൊന്നുമല്ല. അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലത്തുണ്ടായ സംഭവമാണ് പറയുന്നത്.

താന്‍ ഇത് പറയാനിരുന്നതല്ലെന്നും തന്നെക്കൊണ്ടു പറയിപ്പിച്ചതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അലൈന്മെന്റ് മാറ്റിയതിന്റെ പ്രയോജനം ആര്‍ക്കാണ് കിട്ടിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ കടന്നു പോകുന്ന നിരവധി സ്ഥലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അലൈന്മെന്റ് മാറ്റിയിട്ടുണ്ടെന്നും ആരെ രക്ഷിക്കാനാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. കെ റെയില്‍ പദ്ധതിയെ കുറിച്ചുള്ള പല കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് മറച്ചു വെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അക്കാര്യങ്ങള്‍ കൂടി പുറത്ത് വരുമ്പോള്‍ കെ റെയിലിനെ കുറിച്ച് സംസാരിക്കാനുള്ള ശക്തി പോലും സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.

നേരത്തെ കെ - റെയില്‍ വിരുദ്ധ സമരത്തിന് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കിവിടുകയാണെന്ന് സജി ചെറിയാന് ആക്ഷേപിച്ചിരുന്നു. 'ഒരു കിലോ മീറ്റര്‍ അങ്ങോട്ടും ഇങ്ങോട്ടും ബഫര്‍ സോണാണെന്നാണ് ഇവര്‍ പറയുന്നത്. ഡി പി ആറില്‍ ഒരുമീറ്റര്‍ പോലും ബഫര്‍സോണ്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭൂരിപക്ഷം മേഖലയിലെയും കെ - റെയില്‍ കടന്നുപോകുന്നത് മുകളിലൂടെയാണ്. ഒരാളുടെയും സ്ഥലം അനധികൃതമായി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇനിയും അലൈന്മെന്റില് മാറ്റമുണ്ടാകും. ഭൂവുടമകളുടെ വൈകാരിക മാനസിക അവസ്ഥയെ ഇളക്കി സര്‍ക്കാരിനെതിരേ തിരിക്കുകയാണെന്നും ഇതിനായി പണം ഇറക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. അതേസമയം ബഫര്‍സോണിനെക്കുറിച്ച് താന്‍ ഇന്നലെ പറഞ്ഞതില്‍ തെറ്റ് പറ്റിയെന്ന് സജി ചെറിയാന് ഇന്ന് സമ്മതിച്ചിരുന്നു. സമരക്കാരെ ആക്ഷേപിച്ച സജി ചെറിയാനെതിരെ ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.
Recommended Video

സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്നാണ് പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് പിണറായി വിജയനും നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇങ്ങനെ പോയാല്‍ കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകും എന്ന മുന്നറിയിപ്പും വി ഡി സതീശന് നല്‍കിയിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications