പികെ ശശിക്കെതിരായ ലൈംഗീകാരോപണം; പരാതി ഒതുക്കാൻ നേതാക്കളുടെ ശ്രമം, ഒടുവിൽ യെച്ചൂരി ഇടപെട്ടു...
Recommended Video

പാലക്കാട്: ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഉയർന്ന പീഡന പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണം. പരാതി അന്വേഷിക്കാൻ സിപിഎം കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മണ്ണാർക്കാട് പാർട്ടി ഓഫീസിൽവെച്ച് എംഎൽഎ തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് യുവതിയുടെ പരാതി.
പരാതി ഒതുക്കിതീർക്കാൻ എംഎൽഎ പണം വാഗ്ദാനം ചെയ്തതായും യുവതി ആരോപിക്കുന്നുണ്ട്. സിപിഎം സംസ്ഥാന ഘടകത്തിന് പരാതി നൽകിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതി ആരോപിച്ചു. ഒടുവിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെട്ടതോടെയാണ് യുവതിയുടെ പരാതിയിൽ നടപടിയുണ്ടായിരിക്കുന്നത്.

പതിനാലാം തീയതി
ഓഗസ്റ്റ് 14ാം തീയതിയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി പികെ ശശിക്കെതിരെ വനിതാ പി ബി അംഗത്തിനും , സംസ്ഥാന നേതൃത്വത്തിനും സെക്രട്ടേറിയേറ്റിലെ പ്രമുഖ ചില നേതാക്കൾക്കും പരാതി നൽകുന്നത്. ഏരീയ കമ്മിറ്റി ഓഫീസിൽവെച്ച് എംഎൽഎ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പിന്നീട് ഫോണിലൂടെ അശ്ലീല സംഭാഷണങ്ങൾ നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.

തെളിവും നൽകി
എം എൽ എ ഫോൺ വിളിച്ചതിന്റെ തെളിവുകളും യുവതി പരാതിക്കൊപ്പം നൽകിയിരുന്നു. സംഭാഷണങ്ങളുടെ ഓഡീയോ ക്ലിപ്പുകളും കയ്യിലുണ്ടെന്ന് യുവതി അറിയിച്ചരുന്നു. പരാതി ഒതുക്കി തീർക്കാനായി ഒരു കോടി രൂപയും പാർട്ടിയിൽ ഉയർന്ന പദവിയും എംഎൽഎ വാഗ്ധാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നുണ്ട്.

നടപടിയില്ല
പാർട്ടിയുടെ ജില്ലാ നേതാക്കളെ പരാതി അറിയിച്ചിട്ട് യാതൊരു നടപടിയും ഉണ്ടായില്ല. എംഎൽഎയോട് അകലം പാലിക്കാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയത്. ബൃദ്ധ കാരാട്ടിന് ഉൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി ആരോപിക്കുന്നു.

യെച്ചൂരിയുടെ ഇടപെടൽ
കേന്ദ്ര-സംസ്ഥാന നേതാക്കളിൽ നിന്നും യാതൊരു മറുപടിയും ലഭിക്കാത്ത സാഹചര്യത്തിലാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ യുവതി നേരിട്ട് സമീപിച്ചത്. തുടർന്ന് പരാതി പരിഗണിച്ച അവൈലബിൾ പി ബിക്ക് പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ അന്വേഷിക്കാൻ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകുകയായിരുന്നു.

പ്രത്യേക സമിതി
പി കെ ശശിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേക സമിതി രൂപികരിച്ചാണ് കേന്ദ്രനേതൃത്വം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ അടങ്ങുന്നതാണ് സമിതി. ഒരു വനിതാ നേതാവും സമിതിയിൽ ഉൾപ്പെടും. എംഎൽഎക്കെതിരെ ഉയർന്ന ലൈംഗികാരോപണം ഗൗരവത്തോടുകൂടി തന്നെയാണ് പാർട്ടി കേന്ദ്രനേതൃത്വം കാണുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications