രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി! 'ആ കൊടി കണ്ടാൽ രക്തം ഇരച്ചുകയറും'
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരാമാണ് രേണുസുധി. ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ വലിയ ജനപ്രീതി നേടിയ താരം, പലസമയത്തും വിവാദങ്ങളിൽ ഉൾപെടാറുണ്ട്. ഇപ്പോഴിതാ നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയിരിക്കുകയാണ് രേണു. കേരളം വീണ്ടും ചുവക്കണമെന്നും നിലവിലെ ഭരണതുടർച്ച ഉണ്ടാകണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് രേണു സുധി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ രാഷ്ട്രീയ ചായ്‌വ് വെളിപ്പെടുത്തിയത്.
ചെറുപ്പം മുതലേ ഇടത് അനുഭാവി
താൻ ഒരു ഇടതുപക്ഷ അനുഭാവിയാണെന്ന് രേണു സുധി തുറന്നു പറഞ്ഞു. ഈ താൽപ്പര്യം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും തന്റെ കുട്ടിക്കാലം മുതലേ കമ്മ്യൂണിസത്തോടാണ് തനിക്ക് ആഭിമുഖ്യമെന്നും താരം കൂട്ടിച്ചേർത്തു. ചുവന്ന കൊടി കാണുമ്പോൾ തന്റെ ഉള്ളിൽ പ്രത്യേകമായൊരു ആവേശമുണ്ടെന്നും അത് മറച്ചുവെക്കേണ്ട കാര്യമില്ലെന്നും രേണു സുധി വെളിപ്പെടുത്തി. "ചുവന്ന കൊടി കാണുമ്പോൾ ബ്ലഡിൽ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും" എന്നാണ് താരം തന്റെ രാഷ്ട്രീയ വികാരത്തെ വിശേഷിപ്പിച്ചത്. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ താൻ പൂർണ്ണ സന്തുഷ്ടയാണെന്നും ഇതേ ഭരണാധികാരികൾ തന്നെ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ ആത്മാർത്ഥമായ ആഗ്രഹമെന്നും താരം പറയുന്നു.

എൽഡിഎഫിനെ പാവപ്പെട്ടവർക്ക് വേണ്ടി നിലനിൽക്കുന്ന പാർട്ടിയായാണ് രേണു സുധി കാണുന്നത്. സർക്കാരിന്റെ പ്രവർത്തനമികവിനെ കുറിച്ച് സംസാരിക്കവെ കോട്ടയം മെഡിക്കൽ കോളേജിന്റെ വികസനത്തെ കുറിച്ചും താരം പ്രത്യേകം പരാമർശിച്ചു. മെഡിക്കൽ കോളേജ് ഇന്ന് കണ്ണാടി പോലെ തിളങ്ങുകയാണെന്നും സാധാരണക്കാർക്ക് ലഭിക്കുന്ന ഇത്തരം മികച്ച സേവനങ്ങളാണ് ഈ പാർട്ടിയെ വ്യത്യസ്തമാക്കുന്നതെന്നും രേണു സുധി അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയം തുറന്നു പറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്നും പലരും ഉള്ളിൽ പാർട്ടി താൽപ്പര്യങ്ങൾ വെച്ച് പുറത്ത് പറയാൻ മടിക്കുമെങ്കിലും താൻ അങ്ങനെയല്ലെന്നും താരം വ്യക്തമാക്കി.
ബിഗ് ബോസിന് ശേഷം സ്റ്റേജ് ഷോകളും ആൽബം ഷൂട്ടിംഗുകളുമായി തിരക്കിലായ രേണു സുധി, പല നിലപാടുകളിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും വിവാദങ്ങളിൽ പെടാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മകൻ കിച്ചു ചില ഓണലൈൻ ചാനലുകളിൽ രേണുവിനെതിരെ നടത്തിയ പരാമർശം രേണുവിനെതിരെയുള്ള കടുത്ത സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നു.
-
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
ചർച്ചയായ നാക്കുപിഴകൾ- ചെറ്റത്തരം, പാകിസ്താനിലെ പടക്കം പൊട്ടിക്കൽ, ബിസിനസ് ജിഹാദ്... -
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
'സണ്ണി ജോസഫ് ഈ കൊലച്ചതി ചെയ്യാൻ പാടില്ലായിരുന്നു, ഖാർഗെയം കൊണ്ട് കളവ് പറയിച്ചാലെ ഇനി രക്ഷയുള്ളൂ' -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
70 ലക്ഷം രൂപ വരെ കണക്കിൽ പെടുത്തിയില്ല.മിനുട്സ് ബുക്ക് മധുസൂദനൻ ഒളിച്ചുകടത്തി'; വി കുഞ്ഞികൃഷ്ണൻ -
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
കേരളം ഇനി ആര് ഭരിക്കും? പിണറായി സർക്കാരിനെ മറിച്ചിടുമോ ടീം യുഡിഎഫ്? ന്യൂസ് 18 വോട്ട് വൈബ് സർവ്വേ -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്! -
ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് 91 ലക്ഷം പേരെ! മമതയ്ക്ക് തിരിച്ചടിയോ? -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം












Click it and Unblock the Notifications