ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് സുഗതകുമാരി
കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശം വിവാദമായെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കവയിത്രി സുഗതകുമാരി. ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ആപത്താണെന്ന് സുഗതകുമാരി ആവര്‍ത്തിച്ചു. കേരളം ചെറിയ സംസ്ഥാനമാണ് ഇവിടെ മറ്റു സംസ്ഥാനക്കാരെ ഉള്‍ക്കൊള്ളാനാകില്ലെന്ന് അവര്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല. തൊഴിലാളികളുടെ വെള്ളം, കിടപ്പാടം, ആഹാരം, മാലിന്യസംസ്കരണം തുടങ്ങിയ ഭാവിയില്‍ വലിയ ബാധ്യതയാകും. തൊഴിലാളികളുടെ വരവ് വര്‍ധിച്ച് വലിയൊരു ആപത്ത് വന്നാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കകയെന്ന് സുഗതകുമാരി ചോദിച്ചു.

താന്‍ മനുഷ്യസ്നേഹമില്ലാത്തവരാണെന്ന് വിമര്‍ശിക്കുന്നവര്‍ തന്റെ ജീവിതം കൂടി പരിശോധിക്കണം. തന്റെ ജീവിതത്തില്‍ നിന്ന് താന്‍ മനുഷ്യവിരോധി ആണോയെന്ന് അവര്‍ മനസിലാക്കട്ടെയെന്ന് സുഗതകുമാരി വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച പരാമര്‍ശത്തിനെതിരെ സുഗതകുമാരിക്കെതിരെ നവമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ശിവസേനയുടെ മണ്ണിന്റെ മക്കള്‍വാദത്തിന് സമാനമാണ് സുഗതകുമാരിയുടെ പരാമര്‍ശമെന്നും പലരും ചൂണ്ടിക്കാട്ടി.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications