കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി, ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേസില്‍ ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിക്ക് സ്‌റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

രണ്ട് സാക്ഷികളുടെ മൊഴി രാഹുല്‍ ഗാന്ധിക്ക് എതിര്? ഇന്ന് കോടതിയില്‍ ഹാജരാകും... ഇത് മൂന്നാം തവണരണ്ട് സാക്ഷികളുടെ മൊഴി രാഹുല്‍ ഗാന്ധിക്ക് എതിര്? ഇന്ന് കോടതിയില്‍ ഹാജരാകും... ഇത് മൂന്നാം തവണ

ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോതിയില്‍ മുന്നോട്ട് വച്ച ആവശ്യം എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

1

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും അന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി.ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിന്റെയും വാദം കേള്‍ക്കാതെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പുനഃപരിശോധന ഹര്‍ജിയിലെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ജനസംഖ്യ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണക്കാക്കി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതി വിധിച്ചത്. ഒരു വിഭാഗത്തിന് മാത്രം ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനം ആണെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പിറന്നാളിന് മുമ്പ് ആര്യനെ പുറത്തെത്തിച്ച് ഷാരൂഖ് ഖാന്‍, മന്നത്തില്‍ ആഘോഷം, പുഞ്ചിരിച്ച് താരംപിറന്നാളിന് മുമ്പ് ആര്യനെ പുറത്തെത്തിച്ച് ഷാരൂഖ് ഖാന്‍, മന്നത്തില്‍ ആഘോഷം, പുഞ്ചിരിച്ച് താരം

2

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അത് അനര്‍ഹര്‍ക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനം മുസ്്‌ലിം വിദ്യാര്‍ത്ഥികളും ക്രിസ്ത്യന്‍ 20 ശതമാനം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും എന്ന മാനദണ്ഡം ഭരണഘടന വിരുദ്ധമാണെന്നാണ് ഹൈക്കോടതി വിധി. സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വേണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി വിധി നിലവിലുള്ള വസ്തുതകളും രേഖകളും പരിശോധിക്കാതെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്. രജീന്ദ്ര സച്ചാര്‍ സമിതി ശുപാര്‍ശകളുടെയും പാലോളി സമിതി ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ച് 80 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കികൊണ്ടിരിക്കുന്നത്.

മരയ്ക്കാര്‍ ഒടിടിയില്‍ പോകുന്നത് തടയാന്‍ ഫിലിം ചേംബര്‍, ചര്‍ച്ച, ബിഗ് റിലീസിന് ഒരുങ്ങി കുറുപ്പ്മരയ്ക്കാര്‍ ഒടിടിയില്‍ പോകുന്നത് തടയാന്‍ ഫിലിം ചേംബര്‍, ചര്‍ച്ച, ബിഗ് റിലീസിന് ഒരുങ്ങി കുറുപ്പ്

3

ക്രിസ്ത്യന്‍ സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ സംബന്ധിച്ച രേഖകളില്ലെന്നും ജസ്റ്റിസ് കെബി കോശിയെ അക്കാര്യം പരിശോധിക്കാനായി നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചു. ജസ്റ്റിസ്‌സ് കോശി സമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം പോരായ്മകള്‍ പരിഹരിക്കുമെന്നും അതുവരെ നിലവിലെ രീതി തുടരുന്നതാണ് ഉചിതമെന്നും അല്ലെങ്കില്‍ അര്‍ഹരായവര്‍ പുറത്താകുകയും അനര്‍ഹര്‍ക്ക് സ്‌കേളര്‍ഷിപ്പ് ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എണ്‍പത്-ഇരുപത് അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ മുസ്ലീം ട്രസ്റ്റും കോടതിയെ സമീപിച്ചിരുന്നു.

ഇനി ഫേസ്ബുക്ക് കമ്പിനി മെറ്റ എന്ന പേരിലറിയപ്പെടും, പുതിയ സാങ്കേതിക വിദ്യയില്‍ ഫേസ്ബുക്ക്ഇനി ഫേസ്ബുക്ക് കമ്പിനി മെറ്റ എന്ന പേരിലറിയപ്പെടും, പുതിയ സാങ്കേതിക വിദ്യയില്‍ ഫേസ്ബുക്ക്

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam
4

കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ തടസ്സ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് പ്രതിക്ഷേധാര്‍ഹമാണെന്ന് പറഞ്ഞ് സിറോമലബാര്‍ സഭയും രംഗത്ത് വന്നിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ഇതിനുപിന്നില്‍ ചില സമ്മര്‍ദ്ദമുണ്ടായെന്ന് അനുമാനിക്കണമെന്നും സീറോ മലബാര്‍ സഭ പറഞ്ഞു.

മൂന്നാറിലേക്ക് ആളുകള്‍ എത്തിതുടങ്ങി, പക്ഷേ ബോട്ടാണികള്‍ ഗാര്‍ഡനില്‍ ആളില്ല, വരുമാനവും മുട്ടിമൂന്നാറിലേക്ക് ആളുകള്‍ എത്തിതുടങ്ങി, പക്ഷേ ബോട്ടാണികള്‍ ഗാര്‍ഡനില്‍ ആളില്ല, വരുമാനവും മുട്ടി

പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍

English summary
supreme court didnot stay the verdict of kerala highcourt in minority scholarship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X