സീറോ മലബാർ സഭ ഭൂമി ഇടപാട്; വിഷയം മാർപാപ്പയുടെ മുന്നിലേക്ക്, വൈദിക യോഗത്തിൽ സംഘർഷം...
ഉച്ചയ്ക്ക് ശേഷം ആരംഭിച്ച വൈദിക സമിതി യോഗത്തിലെ ആദ്യ മണിക്കൂറുകളിൽ കൈയാങ്കളിയും സംഘർഷവുമാണ് അരങ്ങേറിയത്.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്നം മാർപാപ്പയ്ക്ക് വിടാൻ തീരുമാനം. വിഷയം ചർച്ച ചെയ്യാനായി ശനിയാഴ്ച കൊച്ചിയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഭൂമി ഇടപാട് വിഷയത്തിൽ വൈദികർ പരസ്യ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കാനും യോഗത്തിൽ ധാരണയായി.
സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...
ഉച്ചയ്ക്ക് ശേഷം ആരംഭിച്ച വൈദിക സമിതി യോഗത്തിലെ ആദ്യ മണിക്കൂറുകളിൽ കൈയാങ്കളിയും സംഘർഷവുമാണ് അരങ്ങേറിയത്. കർദ്ദിനാളിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞ് കൈയാങ്കളിയിൽ ഏർപ്പെട്ടതോടെ യോഗം നിർത്തിവെച്ചു. ഇതിനിടെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യോഗസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പിന്നീട് ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല.
ഉച്ചയ്ക്ക് ശേഷം ആരംഭിച്ച യോഗത്തിൽ 48 വൈദികരാണ് പങ്കെടുത്തത്. അതേസമയം, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ബിഷപ്പ് ഹൗസിന്റെ പിൻവാതിലിലൂടെയാണ് യോഗസ്ഥലത്തേക്ക് വന്നതെന്നും ആക്ഷേപമുയർന്നു. കർദ്ദിനാളിനെ തടയാനായി ആർച്ച് ഡയോസിസ് മൂവ്മെന്റ് ഓഫ് ട്രാൻസ്പരൻസി എന്ന സംഘടന ബിഷപ്പ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇക്കാരണത്താലാണ് കർദ്ദിനാൾ പിൻവാതിൽ വഴി ബിഷപ്പ് ഹൗസിലേക്ക് പ്രവേശിച്ചത്.
''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''...
രോഗിയുടെ അഭിനയമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചു; ഗർഭിണിയുടെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥ...