മൂല്യനിര്‍ണയ ക്യാംപിലേക്ക് അധ്യാപകരെ അയച്ചില്ല; കോളെജുകള്‍ക്ക് സര്‍വകലാശാലയുടെ മുട്ടന്‍പണി
കോഴിക്കോട്: മൂല്യനിര്‍ണയ ക്യാംപിലേക്ക് അധ്യാപകരെ വിടാത്ത 12 കോളെജുകളുടെ എംഎസ് സി പരീക്ഷാകേന്ദ്രങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ സസ്പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാര്‍ട് എംഇഎസ് കോളെജില്‍ കഴിഞ്ഞ 20നു തുടങ്ങിയ മാത്തമാറ്റിക്സ് വാല്യേഷന്‍ ക്യാംപിലേക്ക് അധ്യാപകരെ വിടാത്ത കോളെജുകള്‍ക്കാണ് പണികിട്ടിയത്. ആവശ്യത്തിന് അധ്യാപകര്‍ ഇല്ലാത്തത് കാരണം ക്യാംപ് ദിനങ്ങള്‍ ദീര്‍ഘിപ്പിക്കേണ്ടി വരുകയും ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായതുമാണ് സര്‍വകലാശാലയെ പ്രകോപിപ്പിച്ചത്. മൊകേരി ഗവണ്മന്റ് കോളെജ്, അരീക്കോട് എസ്എസ്, പാലക്കാട് മേഴ്സി, കോഴിക്കോട് പ്രൊവിഡന്‍സ്, ചാലക്കുടി എസ്എച്ച്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ്, തൃശൂര്‍ വിമല, സെന്റ് മേരീസ്, മുട്ടില്‍ ഡബ്ല്യൂഎംഒ, കോഴിക്കോട് ഗുരുവായൂരപ്പന് മാള കാര്‍മല്‍ കോളെജ് എന്നീ സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് നടപടി. ഈ കോളെജിലെ മറ്റു പരീക്ഷാ കേന്ദ്രങ്ങള്‍ തുടരും.
ഉത്തരവ് പിന്‍വലിക്കും വരെ ഇനി ഈ കോളെജുകളില്‍ എംഎസ് സി പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാവില്ല. ഈ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ തൊട്ടടുത്ത മറ്റു കോളെജുകളിലെ പരീക്ഷാകേന്ദ്രങ്ങളെ ആശ്രയിക്കണം.

എംകോം ഫൈനല്‍ പരീക്ഷാ മൂല്യനിര്‍ണയ ക്യാംപിലും ചില കോളെജുകളുടെ പങ്കാളിത്തം ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടതായി സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. അവ ഏതൊക്കെയാണെന്ന് പരിശോധിച്ചു വരുന്നു. വീഴ്ച വരുത്തിയ കോളെജുകള്‍ക്ക് എതിരെ നടപടിയുണ്ടാവും. 35 ബിരുദാനന്തര ബിരുദ ഫൈനല്‍ പരീക്ഷകളുടെ ഫലങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും ഒന്പതെണ്ണത്തിന്റേത് മാത്രമേ ബാക്കിയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. അവ വൈകിയത് ചില കോളെജ് പ്രിന്‍സിപ്പല്‍മാര്‍ അധ്യാപകരെ മൂല്യനിര്‍ണയത്തിന് അയക്കാത്തിനാലാണെന്നും സര്‍വകലാശാല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications