Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ചർച്ച: റഷ്യയെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് സെലെൻസ്‌കി

റഷ്യയെ വീണ്ടും ചർച്ചകള്‍ക്കായി ക്ഷണിച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. "യുദ്ധം അവസാനിപ്പിക്കാനുള്ള" ഏക മാർഗം അതാണെന്നും "ചർച്ചകൾക്ക്" താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ ഇത് മൂന്നാം ലോക മഹായുദ്ധമാണെന്ന് അർത്ഥമാക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. "ഞാൻ അദ്ദേഹവുമായി (റഷ്യയുടെ വ്‌ളാഡിമിർ പുടിൻ) ചർച്ചകൾക്ക് തയ്യാറാണ്," സിഎൻഎൻ ഷോയായ "ഫരീദ് സക്കറിയ ജി പി എസ്" നോട് സെലെൻസ്‌കി പറഞ്ഞു.

"ചർച്ചകളില്ലാതെ നമുക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു," ഉക്രേനിയൻ നേതാവ് വ്യക്തമാക്കി. ഉക്രെയ്നിലെ പ്രധാന പ്രദേശങ്ങളിൽ റഷ്യ സൈനിക ആക്രമണം തുടരുന്നുണ്ടെങ്കിലും, യുദ്ധത്തിൽ തകർന്ന യുക്രൈന്‍ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തതായും ആരോപിച്ചു. യുദ്ധത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

russia-ukraine

മരിയുപോൾ നഗരത്തിലെ, ഒരു ആർട്ട് സ്കൂളിൽ അഭയം പ്രാപിച്ച 400 ഓളം നിവാസികൾ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മരിയുപോളിന്റെ റഷ്യയുടെ ഉപരോധം "വരാനിരിക്കുന്ന നൂറ്റാണ്ടുകളിൽ ഓർമ്മിക്കപ്പെടാവുന്ന ഒരു ഭീകരത"യാണെന്നും സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. "റഷ്യൻ സൈന്യം ഞങ്ങളെ ഉന്മൂലനം ചെയ്യാൻ വന്നിരിക്കുകയാണെ്."-എന്നായിരുന്നു സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്കി വ്യക്തമാക്കിയത്.

ഈ യുദ്ധം നിർത്താൻ നമുക്ക് ഒരു ശതമാനം അവസരമുണ്ടെങ്കിൽ, ഈ അവസരം നമ്മൾ ഉപയോഗിക്കണമെന്ന് ഞാൻ കരുതുന്നു. ചർച്ചകൾ നടത്താനുള്ള സാധ്യത, പുടിനുമായി സംസാരിക്കാനുള്ള സാധ്യതയെല്ലാം മുന്നോട്ട് വെക്കുകയാണ്. ഈ ശ്രമങ്ങൾ പരാജയപ്പെട്ടാൽ, ഇത് ഒരു മൂന്നാം ലോക മഹായുദ്ധമാണെന്ന് അർത്ഥമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ-ഉക്രെയ്ൻ സംഘർഷം തുടരുകയാണെങ്കിൽ, അത് ഒരു ആഗോള യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് ഉക്രേനിയൻ പ്രസിഡന്റ് വീണ്ടും വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ, അധിനിവേശം തടയുന്നതിനുള്ള ചർച്ചകളിൽ റഷ്യയും ഉക്രെയ്നും പുരോഗതി കൈവരിച്ചതായും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളും ഒരു കരാറിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണെന്നാണ് തുർക്കി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. തുടക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. "കക്ഷികൾ ഒരു കരാറിന് അടുത്തതായി ഞങ്ങൾ കാണുന്നു." അദ്ദേഹം വ്യക്തമാക്കുന്നു. ഇരുപക്ഷവുമായി ശക്തമായ ബന്ധമുള്ള തുർക്കി മധ്യസ്ഥനായി സ്വയം നിലയുറപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി കാവുസോഗ്ലു ഈ ആഴ്ച റഷ്യയും ഉക്രെയ്നും സന്ദർശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+