Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷൈൻ മാത്രമല്ല, അതിനും അപ്പുറത്തുളള പേരുകളുണ്ട്', ഷൈൻ ഒരു അവസരം കൂടി ചോദിച്ചുവെന്ന് ഫെഫ്ക

ലഹരിക്കേസില്‍ പിടിയിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീതുമായി ഫെഫ്ക. ഷൈന്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഷൈനുമായി ഫെഫ്ക നേതൃത്വം ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ലഹരി ഉപയോഗിച്ചതായി ഷൈന്‍ സമ്മതിച്ചതായും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഷൈന്‍ ഉറപ്പ് നല്‍കിയതായും സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലയാള സിനിമയില്‍ ഡ്രഗ് കാര്‍ട്ടല്‍ പൂര്‍ണമായും പിടിമുറുക്കിയിരിക്കുന്നു എന്ന തരത്തിലാണ് ഇപ്പോഴുളള ചിത്രമെന്ന് ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ''ഒന്നിന് പിറകേ മറ്റൊന്നായി വരുന്ന വാര്‍ത്തകള്‍ അത്തരമൊരു പൊതുചിത്രം ഉണ്ടാക്കുന്നു. അടുത്ത രണ്ടോ മൂന്നോ മാസങ്ങള്‍ക്കുളളില്‍ മലയാളം സിനിമാ വ്യവസായം പൂര്‍ണമായും നിശ്ചലമായാലും അത്ഭുതപ്പെടാനില്ല. ആ രീതിയിലാണ് പ്രൊഡക്ഷന്‍ താഴേക്ക് പോകുന്നത്. മുതല്‍ മുടക്കാനാളില്ല.

shine

അത്തരമൊരു അവസ്ഥയില്‍ ഇത്തരം പെരുമാറ്റ ശീലങ്ങളുളള ആളുകളുമായി സഹകരിച്ച് പോകാന്‍ ബുദ്ധിമുട്ടാണെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ഷൈന്‍ ടോം ചാക്കോയോട് തങ്ങള്‍ തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു അവസരം കൂടി വേണം എന്നാണ് പറയുന്നത്''.

''ഷൈന്‍ പ്രതിഭാധനനായ ഒരു നടനാണ്, ചെറുപ്പക്കാരനാണ്. കുറ്റവാളികളെ കാണുന്നത് പോലെയല്ല നമ്മള്‍ ഇങ്ങനെയുളളവരെ കാണേണ്ടത്. ഇത്തരം ശീലങ്ങളില്‍ അടിപ്പെട്ട് പോകുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷികമായ നിലപാട്. അതിനെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കേണ്ടതില്ല. തങ്ങളുടേത് കര്‍ക്കശമായ നിലപാട് ആണ്. അദ്ദേഹത്തോട് കൃത്യമായി പറഞ്ഞിട്ടുണ്ട് ഈ കാര്യങ്ങള്‍ പരിഹരിച്ച് വന്നാല്‍ മാത്രമേ സഹകരിക്കാന്‍ സാധിക്കൂ എന്ന്. പരിഹരിക്കും എന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയിരിക്കുന്നത് എന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഇത് ഒരു ഷൈന്‍ ടോം ചാക്കോയില്‍ ഒതുങ്ങുന്നില്ല. ഷൈന്‍ ഒരു സിപ്റ്റം മാത്രമാണ്. ഒരുപാട് പേരുണ്ട്. ഇന്ന് മുതല്‍ എല്ലാ ലൊക്കേഷനിലും ഡ്രഗ്‌സ് ഫ്രീ ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ്. കേരളം ലഹരി വിമുക്തമാക്കണം എന്നുളള പൊതുമനസ്സിന്റെ കൂടെയാണ് തങ്ങളും എന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി.

വിന്‍സി-ഷൈന്‍ വിഷയത്തില്‍ ഐസിസി റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. വിന്‍സിയെ സ്വാധീനിക്കാന്‍ ഒരു സിനിമാ സംഘടനയും ശ്രമിച്ചിട്ടില്ല. ഐസിസി റിപ്പോര്‍ട്ടിന്മേല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്ത് നടപടി എടുത്താലും ഫെഫ്ക അതിനൊപ്പമാണ്. ഒന്നോ രണ്ടോ പേരുടെ പേരുകള്‍ മാത്രമാണ് പുറത്ത് വരുന്നത്. അതിനും അപ്പുറത്തുളള പേരുകളുണ്ട്. അതില്‍ അഭിനേതാക്കള്‍ മാത്രമല്ല. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട ആളുകളും ഉണ്ട്. അവര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ ദാക്ഷിണ്യം ഇല്ലാത്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

Take a Poll

ലൊക്കേഷനില്‍ പോലീസോ എക്‌സൈസോ പരിശോധന നടത്തുന്നതില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. മന്ത്രി എംബി രാജേഷുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് കാണുന്നുണ്ട്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എഡിജിപി മനോജ് എബ്രഹാമുമായി സംസാരിച്ചു. ഇതൊരു ഡ്രൈവാണ്, ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+