കരകൗശല ശില്പത്തിൽ വിസ്മയം തീർക്കുകയാണ് ഈ ലോറി ഡ്രൈവർ, സ്വന്തമായി വീടെന്ന സ്വപ്നത്തോടെ...
കോട്ടയം: പേരൂർ താനാപുരക്കൽ മോഹനന് ജോലി ഡ്രൈവിംഗ് ആണെങ്കിലും ശില്പകലയിൽ അഗ്രഗണ്യനാണ് മോഹനനും ഭാര്യ ലീലാമ്മയും. ജോലി കഴിഞ്ഞുള്ള ഒഴിവുസമയത്താണ് ശില്പനിർമാണത്തിനായി മാറ്റിവെച്ചിരിക്കുന്നത് നിരവധി കരകൗശലപ്രദര്ശനങ്ങളിൽ പങ്കെടുത്തിട്ടുള്ള മോഹനൻ മ്യൂറൽ ചിത്രകലയിലും കഴിവുതെളിയിച്ചിട്ടുണ്ട്
ദളിത് വിഭാഗത്തിൽപെട്ട ഇ കലാകാരന് കയറിക്കിടക്കാൻ നല്ലൊരുവീട് ഇനിയും സ്വന്തമാക്കാനായില്ല. പത്ത് സെന്റ് സ്ഥലമുള്ള മോഹനനും കുടുംബവും ഇപ്പോൾ താമസിക്കുനത് ടാർപോളയും ഫ്ലസ്‌ബോർഡ് കൊണ്ടും മറച്ച കുടിലിലാണ്.മഴ പെയിതാൽ വീടിനകംമുഴുവൻ വെള്ളം കൊണ്ട് നിറയുന്ന അവസ്ഥയാണ് ഇപ്പോൾ പന്ത്രണ്ടുവര്ഷം മുൻപ് പഞ്ചായത്തിൽ നിന്നും അനുവദിച്ച അറുപതിനായിരം രൂപയാണ് അധികൃതരുടെ ഭാഗത്തു നിന്നും ലഭിച്ച സഹായം.

കാൻസർ ബാധിതയെ തുടർന്ന് മരിച്ച പിതാവിന്റെ ചികിത്സക്കായി വലിയൊരു തുകയാണ് ചിലവഴിക്കേണ്ടിവന്നത്. രണ്ട് പെൺമക്കളെയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ ജീവിതം മുൻപൊട്ടുകൊണ്ടുപോകുകയാണ് മോഹനൻപഠനത്തിൽ മിടുക്കരായ അഭിക്ഷ ബിരുദ പഠനം പുതിയാക്കി,ഇളയമകൾ അശോക ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി ആണ്. നല്ലൊരു വീടിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കലാകാരൻ.













Click it and Unblock the Notifications