ഉദയ്പൂർ സംഭവം: 'സംഘ പരിവാർ ആശയങ്ങൾക്ക് കരുത്തു പകരാൻ മാത്രമേ ഉപകരിക്കൂ'; പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : നാടിനെ നടുക്കിയ ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ പ്രതികരിച്ച് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സംഭവത്തെ അപലപിച്ചു കൊണ്ടായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഘ പരിവാർ ആശയങ്ങൾക്ക് കരുത്തു പകരാൻ മാത്രമേ ഇത്തരം സംഭവങ്ങൾ ഉപകരിക്കൂ എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.
മതത്തിന്റെ പേരിൽ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ മതമോ പ്രവാചകനോ പറയുന്നില്ല. ഇസ്ലാം മതത്തിൽ ഇത്തരത്തിലുള്ള ചിഹ്നങ്ങൾ അന്യമായിട്ടുള്ള ഒന്നാണ്. ആശയ സംവാദങ്ങളെ മാത്രമാണ് ഇസ്ലാം പ്രതിനിധീകരിക്കുന്നത്.

ക്രൂരമായ ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഉദയ്പൂർ കൊലപാതകം മാനവ സമൂഹത്തിന് അപമാനകരമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം , മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂര കൃത്യം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിച്ചത്. ഒരു നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയ തീവ്രവാദമാണ്. ഇത്തരം സംഭവങ്ങൾ അതിന്റെ വളർച്ചയാണെന്ന് താക്കീത് നൽകിയിരിക്കുകയാണ്. വർഗീയ വാദത്തെ വച്ചുപൊറുപ്പിക്കില്ല എന്ന് നമ്മൾ ഉറച്ച തീരുമാനം എടുക്കണം.
അതിപ്പോൾ ഏതു മതത്തിന്റെ പേരിൽ ആണെങ്കിലും എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. മദ്രാസ പഠനത്തിന് എതിരെ പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കുട്ടികൾക്ക് നൽകേണ്ടത് മദ്രാസ പഠനം അല്ലെന്നും പൊതു പാഠ്യ പദ്ധതിയിൽ അടിസ്ഥാനമായുള്ള വിദ്യാഭ്യാസം ആണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ഉദയ്പൂർ കൊലപാതകം, മറ്റ് സമകാലിക സംഭവങ്ങളോടും ആയിരുന്നു കേരള ഗവർണറിന്റെ പ്രതികരണം. കുട്ടികളെ മദ്രാസകളിൽ പഠിപ്പിക്കുന്ന കാര്യമായ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളെ മതനിന്ദയ്ക്ക് തല വെട്ടുന്നതാണ് ശിക്ഷയെന്ന് ഇന്ത്യയില്‍ സ്ഥാപനങ്ങളില്‍ തന്നെ അവരിത് പഠിക്കുന്നു. മറുപ്രവൃത്തിയെന്ന് നോക്കണം. പഠിപ്പിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണോ എന്നും അത് തന്നെ ആണോ കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഉറപ്പു വരുത്തണം.
ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ
ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കാൻ സാധിക്കണം. പ്രവാചക നിന്ദയുടെ പേരിൽ ഉദയ്പൂരിൽ സാധാരണക്കാരനായ തയ്യൽക്കാരനെ കഴുത്തറുത്ത് കൊന്നിരുന്നു. ഈ സംഭവത്തെ ഗവർണർ അപലപിച്ചിരുന്നു. പിന്നാലെയാണ് ആ പ്രതികരണങ്ങൾ ഉണ്ടായത്. മദ്രാസ നയങ്ങൾ മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നത്. മത നിയമങ്ങൾ എഴുതിയത് മനുഷ്യൻ ആണെന്ന് പറഞ്ഞ ഗവർണർ ഖുർആനിൽ ഉള്ളത് അല്ലെന്നും വ്യക്തമാക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications