വേങ്ങര ഉപതിരഞ്ഞെടുപ്പ്; ആറു മണി വരെ 70.5% പോളിങ്! ലീഗിന് ആശ്വാസം, സിപിഎമ്മിന് തിരിച്ചടി?
അഞ്ച് വനിതാ ബൂത്തുകൾ ഉൾപ്പെടെ ആകെ 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്.
Recommended Video
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്. ആറു മണി വരെ 70.5 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 70.6 ശതമാനമായിരുന്നു പോളിങ്. ചിലയിടങ്ങളിൽ ആറു മണി കഴിഞ്ഞും പോളിങ് തുടരുന്നതിനാൽ അന്തിമ കണക്കുകൾ രാത്രി വൈകിയെ പുറത്തുവരികയുള്ളു.
രാവിലെ ഏഴു മണി മുതലാണ് പോളിങ് ആരംഭിച്ചത്. അഞ്ച് വനിതാ ബൂത്തുകൾ ഉൾപ്പെടെ ആകെ 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. രാവിലെ മുതൽ ആരംഭിച്ച പോളിങ് ആദ്യമണിക്കൂറുകളിൽ മന്ദഗതിയിലായിരുന്നു.
പിന്നീട് 10 മണിയോടെയാണ് കൂടുതൽ വോട്ടർമാർ പോളിങ് ബൂത്തുകളിലേക്കെത്തി തുടങ്ങിയത്. കഴിഞ്ഞ തവണ മികച്ച പോളിങ് രേഖപ്പെടുത്തിയ എആർ നഗർ, വേങ്ങര പഞ്ചായത്തുകളിൽ ഇത്തവണയും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.
'ഇസ്രേയേലിന്റെ മരുന്ന്, കുത്തിവെച്ചാൽ കുട്ടികളുണ്ടാകില്ല'! കോഴിക്കോട് പ്രതിരോധ കുത്തിവെയ്പ് തടഞ്ഞു..
ഇരട്ടച്ചങ്കനെ ഭീഷണിപ്പെടുത്തി കെ മുരളീധരൻ! അതെല്ലാം ഓർത്തിരിക്കുന്നത് നല്ലത്; സോളാർ തിരിച്ചടിക്കുമോ?
സംസ്ഥാനത്ത് വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു വേങ്ങരയിലേത്. യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദറും, എൽഡിഎഫ് സ്ഥാനാർത്ഥി പിപി ബഷീറും തമ്മിലാണ് പ്രധാന മത്സരം. കെ ജനചന്ദ്രൻ മാസ്റ്ററായിരുന്നു ബിജെപി സ്ഥാനാർത്ഥി.
എസ്ഡിപിഐയും ലീഗ് വിമതനും വേങ്ങരയിൽ പോരാട്ടത്തിനിറങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും വൻ ഭൂരിപക്ഷത്തിന് പികെ കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലേക്കയച്ച വേങ്ങര, ഇത്തവണ കെഎൻഎ ഖാദറിന് അതിനെക്കാളേറെ ഭൂരിപക്ഷം നൽകുമെന്നാണ് മുസ്ലീം ലീഗിന്റെ പ്രതീക്ഷ. അതേസമയം, വേങ്ങരയിൽ ഇത്തവണ ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി പിപി ബഷീർ പറഞ്ഞത്.