എഡിജിപി അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കും
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനതെിരെ വിജിലന്‍സ് അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിര്‍മാണം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. സുജിത് ദാസ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.
അതേസമയം അന്വേഷണ സംഘത്തെ നാളെ നിശ്ചയിക്കും. എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവന് കൂടിയ ഡിജിപി എസ് ദര്‍വേഷ് സാഹിബ് കഴിഞ്ഞയാഴ്ച്ചയാണ് വിജിലന്‍സ് അന്വേഷണ ശുപാര്‍ശ നല്‍കിയത്.

അതേസമയം വിജിലന്‍സ് അന്വേഷണം കൂടി വന്നതോടെ അജിത് കുമാറിന് ക്രമസമാധാന ചുമതലയില്‍ തുടരാനാവില്ല. ഡിജിപി ശുപാര്‍ശ നല്കി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം വന്നിരിക്കുന്നത്. എഡിജിപിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തിന് നല്കിയ മൊഴിയില്‍ അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപിച്ചിരുന്നു.
ഈ മൊഴി പരിശോധിച്ച ശേഷമാണ് ഡിജിപി വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയത്. എസ്പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് മുറിച്ച മരം അജിത് കുമാറിനും നല്‍കിയെന്നാണ് പിവി അന്‍വര്‍ ആരോപിച്ചത്.
വിജിലന്‍സിലൂടെ ഡിജിപി തലത്തിലുള്ള മറ്റൊരു അന്വേ,ണം കൂടിയാണ് അജിത് കുമാര്‍ നേരിടുന്നത്. മറ്റ് ആരോപണങ്ങളില്‍ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ട്. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന പരാതിയില്‍ സുജിത് ദാസിനെതിരെ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുക. എസ്പിയുടെ ക്യാമ്പ് ഓഫീസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും മുറിച്ചുമാറ്റിയെന്നാണ് പരാതി.
പിവി അന്‍വര്‍ നേരത്തെ ഇക്കാര്യത്തില്‍ അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നല്കിയ പരാതിയിലെ പ്രധാന ആവശ്യം. അതേസമയം വിവരങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ സുജിത് ദാസ് തെളിവ് നശിപ്പിച്ചുവെന്നും അന്‍വറിന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
നേരത്തെ എസ്പി ക്യാമ്പ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് പിവി അന്‍വറിനോട് സുജിത് ദാസ് ഫോണില്‍ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications