അമ്മയുടെ പാലും പശുവിന്റെ പാലും കുടിച്ചിട്ടുണ്ട്...രണ്ടും ഒരുപോലെയെന്ന്..! ദുരന്തം രാജേഷ്...!!
കോഴിക്കോട്: കശാപ്പ് ഇല്ലാതാക്കിയുള്ള ഗോസംരക്ഷണത്തിന് നിയമം പാസ്സാക്കി ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം കനക്കുകയാണ്. അതിനിടെ പരിഹാസ്യനാവുകയാണ് ബിജെപി നേതാവ് വിവി രാജേഷ്. കന്നുകാലി കശാപ്പ് വിഷയത്തില്‍ നടന്ന ടിവി ചര്‍ച്ചകളിലാണ് വിവി രാജേഷ് ആര്‍ക്കും ദഹിക്കാന്‍ സാധ്യതയില്ലാത്ത വാദം ഉന്നയിച്ച് സ്വയം നാണം കെട്ടത്.

പരിഹാസ്യനായി രാജേഷ്
ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് 18 ചാനലുകളില്‍ നടന്ന ചര്‍ച്ചകളിലാണ് വിവി രാജേഷ് ഒരേ മണ്ടത്തരം തന്നെ ആവര്‍ത്തിച്ചത്. കാര്‍ഷികവൃത്തിക്കല്ലാതെ ഭക്ഷണാവശ്യത്തിന് പശുക്കളെ വാങ്ങുകയോ വില്ക്കുകയോ ചെയ്യരുതെന്ന നിയമത്തിന്റെ പ്രായോഗികതയായിരുന്നു ഇരുചര്‍ച്ചകളും ചോദ്യം ചെയ്തത്.

കേരളത്തില്‍ എവിടെയാണ് കന്നുപൂട്ടുള്ളത്, കാര്‍ഷിക വൃത്തിക്ക് കന്നുകാലികളെ ഉപയോഗിക്കുന്നത്, ഇവിടെ കറവ വറ്റിയ പശുക്കളെ കര്‍ഷകര്‍ എന്തുചെയ്യണമെന്നായിരുന്നു ന്യൂസ് 18നിലെ അവതാരകന് ശരത് ചന്ദ്രന് രാജേഷിനോട് ഉന്നയിച്ച ചോദ്യം. ഇതിന് നേതാവ് നല്കിയ മറുപടിയാണ് രസകരം.

മറ്റു ചാനലുകളില്‍ പറഞ്ഞതാണ് എന്ന മുഖവുരയോടെ രാജേഷ് പറഞ്ഞ മറുപടി അവതാരകനേയും ചര്‍ച്ചയിലെ മററ് അംഗങ്ങളേയും ഞെട്ടിച്ചുകളഞ്ഞു. തന്റെ അമ്മയാണ് തനിക്ക് പാല് തന്നത്. വളര്‍ന്നതിന് ശേഷം അമ്മയുടെ കറവ വറ്റി, അല്ലെങ്കില്‍ ശേഷി പോയി എന്നത് കൊണ്ട് അമ്മയെ ഉപേക്ഷിക്കുമോ എന്നായിരുന്നു നേതാവിന്റെ ചോദ്യം.

എന്തായാലും വല്ലാത്തൊരു താരതമ്യം ആയിപ്പോയി ബിജെപി നേതാവിന്റേത്. ഒരു തരത്തിലും സാധിക്കാത്ത താരതമ്യമാണ് രാജേഷിന്റേത് എന്ന് അവതാരകന്റെ മറുപടി. മാത്രമല്ല കറവ വറ്റിയ പശുവിനെ അമ്മയെപ്പോലെ നോക്കണം എന്നാണോ പറയുന്നത് എന്നും ശരത് ചന്ദ്രന് ചോദിക്കുന്നു.

മൊത്തം മണ്ടത്തരം
ആ ചോദ്യത്തിനുള്ള ഉത്തരവും കോമഡിയാണ്. അല്ല എന്ന് പറഞ്ഞ രാജേഷ് അവതാരകന് ഒരു കര്ഷകന് ആയിരുന്നെങ്കില്‍ വളരെക്കാലം ഉപകാരപ്പെട്ട കാലിയെ ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുകയാണോ ചെയ്യുക എന്ന മണ്ടന്‍ ചോദ്യവും തിരിച്ച് ചോദിക്കുന്നു.

കാലികൾക്ക് വൃദ്ധസദനം
അതൊരു പുതിയ കാര്യമല്ലെന്ന് രാജേഷിനെ ഓര്‍മ്മിപ്പിച്ച അവതാരകന് അങ്ങനെയെങ്കില്‍ ഇത്തരം കന്നുകാലികള്‍ക്കുള്ള വൃദ്ധസദനങ്ങളും നിങ്ങള്‍ നിയമത്തില്‍ എഴുതിവെക്കണമെന്നും പറയുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജേഷിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചു.

അമ്മയെവിടെ..കാലിയെവിടെ
അമ്മയേയും കാലിയേയും എങ്ങനെ ഉപമിക്കാന്‍ സാധിക്കുന്നുവെന്ന് മേഴ്സി്കകുട്ടിയമ്മ ചോദിച്ചു. അമ്മ എവിടെ നില്ക്കുന്നു, കാലി എവിടെ നില്‍ക്കുന്നുവെന്നും മന്ത്രി ചോദിച്ചു. ആ ഉപമ വല്ലാതെ കടന്നു പോയെന്ന് അവതാരകനും. എന്തായാലും രാജേഷിന്റെ ഉപമ ട്രോളന്മാര് ഏറ്റെടുത്തിട്ടുണ്ട്.
വീഡിയോ
ന്യൂസ് 18 ചർച്ചയിലെ പ്രധാനഭാഗം കാണാം
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications