Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ റഡാർ പരിശോധന;ഡൽഹിയിൽ നിന്നും പ്രത്യേക റഡാർ ഇന്ന് എത്തും'

വയനാട്ടിലേക്ക് ഇന്ന് ഡൽഹിയിൽ നിന്നും പ്രത്യേക റഡാർ എത്തിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. വൈകീട്ടോടെ റഡാർ കോഴിക്കോട് എത്തും. ശനിയാഴ്ച മുതൽ റഡാർ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന ഇതിലൂടെ സാധ്യമാകുമെന്നും മന്ത്രി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

പ്രദേശത്ത് മഴ ഇപ്പോഴും വെല്ലുവിളി തീർക്കുന്നുണ്ട്. എന്നിരുന്നാലും തിരച്ചിൽ തുടരാൻ തന്നെയാണ് തീരുമാനം. പുനഃരധിവാസം എന്നത് ഒരു ഹിമാലയൻ ടാസ്കാണ്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് നിജപ്പെടുത്തിയാൽ മാത്രമേ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ സാധിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു.

akss-

'മന്ത്രിസഭ ഉപസമിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഉരുൾപൊട്ടൽ മേഖലകളെ ആറ് സോണായി തിരിച്ച് 40 ടീമുകളെ നിയോഗിച്ച് കൊണ്ടുള്ള തിരച്ചിലിന് നേതൃത്വം നൽകാനാണ് ഇന്ന് തീരുമാനം. ചാലിയാർ പുഴയിൽ നിന്ന് ധാരാളം മൃതദേഹം കണ്ടെത്തിയിരുന്നു. അതിന്റെ ഉത്ഭവ സ്ഥാനം തൊട്ട് നിലമ്പൂർ വരെ 40 കിമി പരിധിയിൽ തിരച്ചിൽ നടത്തും. സേനാ വിഭാഗങ്ങൾ, കോസ്റ്റ് ഗാഡ്, വനം വകുപ്പ് ഉദ്യോഗസ്ഥർ , പരിചയ സമ്പന്നരായ നാട്ടുകാരിൽ നിന്നുള്ള മൂന്ന് പേർ എന്നിവർ അടങ്ങുന്ന ടീമായിരിക്കും ഇവിടെ പരിശോധന നടത്തുക. കാടിന് നാടുവിലൂടെയാണ് യാത്ര. വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ വനംവകുപ്പ് ഈ മേഖലയിൽ പ്രത്യേക ശ്രദ്ധ ചെലുത്തും.

ഇന്ന് വൈകുന്നേരത്തോട് കൂടി ഡൽഹിയിൽ നിന്നും പ്രത്യേക റഡാർ വയനാട്ടിലേക്ക് എത്തിക്കും. ഭൂമിക്കടിയിൽ കുറേക്കൂടി ആഴത്തിലുള്ള പരിശോധന റഡാറിലൂടെ സാധ്യമാകും. ശനിയാഴ്ച രാവിലെയോടെ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. മഴ ഇപ്പോഴും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി തീർക്കുന്നുണ്ട്. മഴ പെയ്യുന്തോറും ചെളി ഇളകി വരികയാണ്. എന്നിരുന്നാലും തിരച്ചിൽ പ്രക്രിയ അവസാനിപ്പിക്കാതെ മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ അവിടെ നടത്തുന്നുണ്ട്. ക്യാമ്പിലേക്ക് അനാവശ്യ സന്ദർശനങ്ങൾ നിയന്ത്രിക്കും. ബന്ധുക്കൾക്ക് കാണാൻ അവസരം ഒരുക്കും. ക്യാമ്പിനകത്ത് കടക്കാതെ പുറത്ത് വെച്ച് തന്നെ ഇതിനുള്ള സൗകര്യം ഒരുക്കും.

പുനഃരധിവാസം എന്നത് ഒരു ഹിമാലയൻ ടാസ്കാണ്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം ആണെന്ന് നിജപ്പെടുത്തിയാൽ മാത്രമേ ഏത് തരം പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്ന് തീരുമാനിക്കാൻ സാധിക്കൂ. ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും അവരെ വേഗം മാറ്റി പാർപ്പിക്കാനുള്ള നടപടികൾ ആലോചിക്കുകയും ചെയ്യും. എത്രപേർക്ക് പുനഃരധിവാസം വേണ്ടി വരും, അവിടെ ആർക്കെങ്കിലും ജീവിക്കാൻ സാധിക്കുമോ, ദുരന്തഭൂമിയിലേക്ക് മടങ്ങിപ്പോകാൻ ഇനിയും ആളുകൾ തയ്യാറാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ അക്കാര്യങ്ങളിലല്ല ശ്രദ്ധ. രക്ഷാപ്രവർത്തനം വേഗത്തിൽ വിജയകരമായി പൂർത്തിയാക്കുകയെന്നതാണ്. ദുരന്തത്തിൽ തകർന്ന വീടുകൾ സംബന്ധിച്ച കണക്കെടുക്കുപ്പുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് പ്രചരണത്തിനെതിരെ അദ്ദേഹം തുറന്നടിച്ചു. 'ഈ ദുരന്തത്തിൽ ജനങ്ങൾ ആകെ വേദനിക്കുകയും തന്നാൽ ആകുന്നത് ചെയ്യുകയുമൊക്കെ ചെയ്യുമ്പോൾ എങ്ങനെയാണ് ഇത്ര ക്രൂരമായി ആളുകൾക്ക് ചിന്തിക്കാൻ സാധിക്കുന്നത്. വികലമായ മനസിന്റെ ഉടമകളാണ് ഇത്തരത്തിൽ മനുഷ്യത്വരഹിതമായ പ്രചരണം നടത്തുന്നത്. കേരളത്തിലെ ഓരോ മനുഷ്യനും തന്നാൽ ആവുന്നത് എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ച് സ്വമേധയാ മുന്നോട്ട് വന്ന് മാതൃകപരമായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിനിടയിൽ ഇത്തരത്തിൽ വികലമനസുകളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നമ്മൾ നടത്തേണ്ടത്. ഇത്തരം സാമൂഹ്യദ്രോഹികളെ മാധ്യമങ്ങൾ ഉൾപ്പെടെ ഒറ്റപ്പെടുത്തണം', അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+