സച്ചിന്‍ദേവ് മന്ത്രിയാകുമോ..? രാധാകൃഷ്ണന് പകരം ആര്.. സാധ്യതാ പട്ടികയില്‍ മുന്നില്‍ ഈ പേര്..!
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ രാധാകൃഷ്ണന് ജയിച്ചതോടെ സംസ്ഥാന മന്ത്രിസഭ പുനസംഘടിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരുന്നു കെ രാധാകൃഷ്ണന്. സംസ്ഥാനത്തെ തന്നെ സിപിഎമ്മിലെ ദളിത് മുഖങ്ങളില്‍ പ്രധാനിയാണ് കെ രാധാകൃഷ്ണന്. അതിനാല്‍ തന്നെ രാധാകൃഷ്ണന് പകരം ദളിത് നേതാവിനെ തന്നെയായിരിക്കും സിപിഎം പരിഗണിക്കുക.
അങ്ങനെ വരുമ്പോള്‍ മാനന്തവാടി എംഎല്‍എയായ ഒആര്‍ കേളുവിനാണ് സാധ്യത കൂടുതല്‍. ആദിവാസി ക്ഷേമസമിതി നേതാവും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഒആര്‍ കേളു. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റു ദളിത് എം എല്‍ എമാര്‍ പാര്‍ട്ടിയിലില്ല എന്നതാണ് കേളുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല.

പട്ടികജാതിയില്‍ നിന്ന് തന്നെ മന്ത്രി മതിയെന്ന തീരുമാനമുണ്ടായാല്‍ കേളുവിനു പകരം മറ്റു പേരുകളും പരിഗണിക്കും. കേളുവിന് മന്ത്രിസ്ഥാനം ലഭിക്കുമ്പോള്‍ വയനാടിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം വരുന്നു എന്ന സവിശേഷത കൂടിയുണ്ട്. പൊതുവെ അടുത്തകാലത്തായി വയനാടിന് മന്ത്രിമാരെ ലഭിക്കാറില്ല. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലും വയനാട്ടില്‍ നിന്ന് മന്ത്രി ഉണ്ടായിരുന്നില്ല.
2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് പി കെ ജയലക്ഷ്മി അംഗമായിരുന്നു. ഇവര്‍ വയനാട്ടില്‍ നിന്നായിരുന്നു. വയനാട് ജില്ലയില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവ് എന്ന വിശേഷണത്തിനും കേളു അര്‍ഹനാണ്. കുറിച്യ സമുദായക്കാരനാണ് കേളു. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്മാന് കൂടിയാണ് ഇദ്ദേഹം.
2000 ത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍ നിന്ന് ഗ്രാമപഞ്ചായത്ത് അംഗമായാണ് പൊതുരംഗത്തേക്ക് എത്തുന്നത്. 2005 ലും 2010 ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2015 ല്‍ തിരുനെല്ലി ഡിവിഷനില്‍ നിന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായ അദ്ദേഹം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ മാനന്തവാടിയില്‍ തോല്പിച്ചാണ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്.
2021 ലും വിജയം ആവര്‍ത്തിക്കാന്‍ കേളുവിനായി. അതേസമയം കേളുവിനെ കൂടാതെ ഉയര്‍ന്ന് കേള്‍ക്കുന്നത് ബാലുശ്ശേരി എംഎല്‍യും സിപിഎമ്മിന്റെ യുവ മുഖവുമായ സച്ചിന് ദേവ് അടക്കമുള്ളവരുടെ പേരുകളാണ് എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്നതിനൊപ്പം രാധാകൃഷ്ണന്റെ രാജിക്കാര്യത്തിലും യോഗത്തില്‍ തീരുമാനുണ്ടായേക്കും.
നിയമസഭാ സമ്മേളനത്തിനു മുന്‍പ് മന്ത്രിസഭാ പുനഃസംഘടന നടക്കാനാണ് സാധ്യത. ഈ മാസം 10 നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. പുതിയ മന്ത്രി എത്തിയാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നേരത്തെ പട്ടികജാതിക്കാരനായ രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയത് സിപിഎമ്മിന് കൈയടി നേടിക്കൊടുത്തിരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാമത്തെ പുനസംഘടനയാണ് നടക്കാന്‍ പോകുന്നത്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അന്തരിച്ചതിനെ തുടര്‍ന്ന് എംവി ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവെച്ച് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതോടെ സ്പീക്കറായിരുന്നു എംബി രാജേഷ് പകരം മന്ത്രിയാകുകയും ഷംസീര്‍ സ്പീക്കറാകുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷത്തേക്ക് മന്ത്രിസ്ഥാനം നല്‍കാമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ടായിരുന്നു. ഇത് പ്രകാരം ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ഒഴിഞ്ഞ് കെബി ഗണേഷ് കുമാര്‍, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ മന്ത്രിയായത് അടുത്തിടെയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications