'യൂത്ത് കോണ്‍ഗ്രസ് കലിപ്പ് വീഡിയോ' കണ്ട് ഹണി റോസിന് പൊള്ളിയോ.. വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ തിട്ടൂരം!
എന്റെ ഭര്‍ത്താവ് പലരുടെയും അടുത്ത് പോയി എന്നിരിക്കും അതിന് നിനക്കെന്താ.. എന്ന് തുടങ്ങുന്ന ഒരു വീഡിയോ ഉണ്ടായിരുന്നു ഫേസ്ബുക്കില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ ഒരു വീഡിയോ. മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഒരു സ്ത്രീയുടെ ഐഡിയില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്.
Read Also: 9 മാസത്തെ ഗര്‍ഭത്തിന് ശേഷം... മോദിയെ വലിച്ചൊട്ടിച്ച് കെ മുരളീധരന്‍.. വിശ്വാസം വരാതെ സോഷ്യല്‍ മീഡിയ, ഇത് ശരിക്കും മുരളി തന്നെയോ?
Read Also: വല്ലവന്റെയും ഗർഭം ചുമന്ന കെ മുരളീധരന്‍ വീണ്ടും 'കിങ്ങിണിക്കുട്ട'നായി.. ഫേസ്ബുക്ക് പോസ്റ്റ് മോഷണം കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ!
സത്യത്തില്‍ അപ്ലോഡ് ചെയ്തതല്ല ലൈവ് വീഡിയോ ആയിരുന്നു അത്. പതിനായിരക്കണക്കിന് പേര്‍ ഈ വീഡിയോ കാണുകയും ഇവര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വലിയ വാര്‍ത്തയുമായി ഇത്. എന്നാല്‍ ഈ വാര്‍ത്ത ഡിലീറ്റ് ചെയ്യണം എന്നാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്. അതും നടി ഹണി റോസില്‍ നിന്ന്. അതെന്താണ് കാര്യം എന്നല്ലേ.. കാര്യമുണ്ട്.

ഹണി റോസിന് എന്ത് കാര്യം
സിനിമാതാരത്തിന്റെ അടുത്ത് തന്റെ ഭര്‍ത്താവ് പോകുന്നു എന്ന് പലരും പറഞ്ഞ് പരത്തുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ഇവര്‍ വീഡിയോ തുടങ്ങുന്നത്. തന്റെ ഭര്‍ത്താവ് പലരുടെയും അടുത്ത് പോകും അതെന്നോട് പറഞ്ഞിട്ടാണ് പോകുന്നത്. അതില്‍ നിനക്ക് എന്താണ് പ്രശ്നമെന്ന് എന്ന് ഇവര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് ചോദിക്കുന്നുമുണ്ട്. ഒരുപക്ഷേ ഈ വാര്‍ത്തയില്‍ പേര് പരാമര്‍ശിക്കപ്പെട്ടത് കൊണ്ടാവണം താരം വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

അപൂര്‍വ്വം ഈ വീഡിയോ
സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഫേസ്ബുക്കില്‍ ലൈവ് വീഡിയോകള്‍ സാധാരണ സംഭവമാണ്. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അടക്കം പ്രശസ്തരും അല്ലാത്തവരും ആയ പലരും ലൈവ് വീഡിയോ ചെയ്യാറുണ്ട്. എന്നാല്‍ ഒരാള്‍ ഇത്രയും വികാരഭരിതമായി ലൈവില്‍ സംസാരിക്കുന്നത് പക്ഷേ അപൂര്‍വ്വമായിരിക്കും.

അരമണിക്കൂര്‍ നേരം വീഡിയോ
മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഒരു സ്ത്രീയുടെ ഐഡിയില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കുടുംബകാര്യങ്ങളില്‍ ഇടപെടുന്നു എന്നും ശല്യം ചെയ്യുന്നു എന്നും പറഞ്ഞ് അരമണിക്കൂറിന് മേല്‍ ദൈര്‍ഘ്യമുള്ള ഈ വീഡിയോ പുറത്തുവന്നത്. പതിനായിരക്കണക്കിന് പേര്‍ ഈ വീഡിയോ കാണുകയും ഇവര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയുമായി.

സിനിമാ താരങ്ങളുടെ അടുത്ത്
തന്റെ ഭര്‍ത്താവ് പോകുന്നു സിനിമാതാരത്തിന്റെ അടുതത്് പോകുന്നു എന്ന് പലരും പറഞ്ഞ് പരത്തുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ഇവര്‍ വീഡിയോ തുടങ്ങുന്നത്. തന്റെ ഭര്‍ത്താവ് പലരുടെയും അടുത്ത് പോകും അതെന്നോട് പറഞ്ഞിട്ടാണ് പോകുന്നത്. അതില്‍ നിനക്ക് എന്താണ് പ്രശ്നമെന്ന് എന്ന് ഇവര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് ചോദിക്കുന്നു.

പ്രതികരിക്കാന്‍ കാരണമുണ്ട്
ശല്യം സഹിക്കാന്‍ പറ്റാതെ തുടര്‍ച്ചയായ ശല്യം സഹിക്കാന്‍ പറ്റാതെയാണ് താന്‍ ലൈവ് വീഡിയോയിലൂടെ ഇത്രയും രൂക്ഷമായി പ്രതികരിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. യുവതിയുടെ ഭര്‍ത്താവിനെയും വീഡിയോയില്‍ കാണാം. ഇടയ്ക്ക് ഇദ്ദേഹവും ഇവരോടൊപ്പം പല കാര്യങ്ങളും പറയുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപം അതീവ രോഷാകുലയായിട്ടാണ് ഇവര്‍ വീഡിയോയില്‍ കാണപ്പെടുന്നത്.

ഡോ ഷാനവാസിന്റെ മരണം
സഹികെട്ടിട്ടാണ് ഒരു പെണ്ണായ താന്‍ ഇങ്ങനെ പ്രതികരിക്കുന്നത് എന്നും ഇവര്‍ പറയുന്നത്. ഫേസ്ബുക്കിലെ പല ഐഡികളുടെ പേരും ഇവര്‍ വിളിച്ചുപറയുന്നുണ്ട്. താന്‍ നേരിട്ട് വന്ന് ചോദിച്ചപ്പോള്‍ നിനക്കൊന്നും മറുപടിയൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്ന് ഇവര്‍ പറയുന്നു ഷാനവാസിന്റെ മരണത്തില്‍ തുടങ്ങിയത് ഡോ. ഷാനവാസ് മരണപെട്ടപ്പോള്‍ ഇതില്‍ ദുരൂഹതയുണ്ട് എന്നാരോപിച്ച് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ സജീവമായി രംഗത്ത് വന്നിരുന്നു.

എന്തിനാണ് തനിക്കെതിരെ
ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വാര്‍ത്തയാക്കിയത് കൊണ്ടാണ് തനിക്കെതിരെ ആളുകള്‍ രംഗത്ത് വന്നത് എന്നാണ് ഇവര്‍ പറയുന്നത്. സഹിക്കാവുന്നതിന്റെ അപ്പുറമാണ് സാമൂഹികവിഷയത്തില്‍ ഇടപെട്ടു എന്നത് കൊണ്ട് മാത്രം തനിക്കെതിരെ ഇത്ര വലിയ ആക്രമണങ്ങള്‍ നടന്നു. എന്നിട്ടും സര്‍ക്കാറും നിയമ സംവിധാനവും നോക്കുകുത്തിയായി നില്‍ക്കുകയല്ലാതെ തനിക്ക് ഒരു പിന്തുണയും കിട്ടിയില്ല എന്ന് ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നു.

മുഖ്യമന്ത്രിക്കടക്കം പരാതി കൊടുത്തു
കേസ് കൊടുത്തിട്ടും ഫലമില്ല സോഷ്യല്‍ മിഡിയയില്‍ നടക്കുന്ന ആക്രമണത്തിനെതിരെ പലവട്ടം കേസ് കൊടുത്തിട്ടും ഒരു ഉപകാരവും ഉണ്ടായില്ല. അതുകൊണ്ടാണ് ഫേസ്ബുക്ക് ലൈവിലൂടെ താന്‍ ഇക്കാര്യം പറയുന്നത് എന്നാണ് ഇവര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താഴേക്ക് പലയിടത്തും പരാതി കൊടുത്തു. ഒരു ഫലവും ഉണ്ടായില്ല. ആരെയാണ് ലക്ഷ്യം വെക്കുന്നത് ആരെയാണ് ലക്ഷ്യം വെക്കുന്നത് യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന പേരില്‍ പലരുടെയും പേരുകള്‍ ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications