Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോഡ്‌സേയ്ക്ക് അമ്പലം പണിതാല്‍ യൂത്ത് കോണ്‍ഗ്രസ് പൊളിച്ചെറിയും: അമരീന്ദര്‍സിംഗ്

കോഴിക്കോട്: രാഷ്ട്രപിതാവിന്റെ ഘാതകനായ ഗോഡ്‌സേയ്ക്ക് മാന്യത നല്‍കുന്ന ഭരണകൂടത്തിനെതിരെ അവസാനശ്വാസം വരെയും പോരാടുമെന്നും ഗോഡ്‌സേയ്ക്ക് അമ്പലം പണിതാല്‍ കോണ്‍ഗ്രസ് അത് പൊളിച്ചെറിയുമെന്നും അഖിലേന്ത്യാ പ്രസിഡന്റ് അമരീന്ദര്‍സിംഗ് രാജാബ്രാര്‍. കൊടിയ ഫാസിസ്റ്റായ പ്രവീണ്‍ തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത ഭരണമാണ് കേന്ദ്രത്തില്‍. ജനാധിപത്യം അപകടത്തിലാണെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ വരെ പരസ്യമായ് പറയുന്ന സാഹചര്യത്തില്‍ ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുള്‍പ്പെടെ പുന:രന്വേഷണത്തിന് വിധേയമാക്കണം. മോദിയുടെ ഭരണത്തില്‍ കീഴില്‍ അമിത്ഷായ്ക്ക് മാത്രമാണ് സുഖവും സൗകര്യവും ലഭിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം 'സമരമാണ് മാര്‍ഗം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എകെജി വിഷയത്തില്‍ നല്‍കിയത് അര്‍ഹിക്കുന്ന മറുപടി, വിവാദം നിലനിര്‍ത്താന്‍ സിപിഎം ആഗ്രഹിച്ചു: വിടി ബല്‍റാം
ബി ജെ പിയെ പ്രതിരോധിക്കാന്‍ കേരളം നല്‍കുന്ന സംഭാവന ഏറെ വലുതാണ്. ഇപ്പോഴുള്ള എം എല്‍ എ പോലും അടുത്ത തവണ അവര്‍ക്ക് ഇല്ലാതാവും. അതേസമയം ബി ജെ പിയുടെ ബി ടീമായി അവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുകയാണ് സി പി എമ്മും മുഖ്യമന്ത്രിയും. ബി ജെ പിക്ക് നാണക്കേടുണ്ടാക്കിയ സംസ്ഥാന നേതാക്കള്‍ പ്രതികളായ മെഡിക്കല്‍ കോളജ് കോഴക്കേസ് സ്ലോ മോഷനിലാണ് പോകുന്നത്. കൊടുങ്ങല്ലൂരില്‍ കള്ള നോട്ടടി കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയിലായ കേസിലും ഇതേ അവസ്ഥയാണ്. ഗവ. എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ മോഹന്‍ ഭഗവതിനെതിരെ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണം. 'മാഫിയ തലവനായ' അമിത്ഷാ പദയാത്രയ്ക്ക് വന്നപ്പോള്‍ റോഡിലെ കുഴികള്‍ അടച്ച് വരവേല്‍ക്കുകയായിരുന്നു സര്‍ക്കാര്‍. കേരള മുഖ്യമന്ത്രിയെ ഭോപ്പാലിലും ഡല്‍ഹിയിലും പ്രസംഗിക്കാന്‍ ആര്‍ എസ് എസ് വിലക്കിയപ്പോള്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗാഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു കേരള സര്‍ക്കാര്‍. ഇതില്‍ നിന്ന് അവരുടെ താത്പര്യം വായിച്ചെടുക്കാം.

yt

ബംഗാള്‍ ഘടകവും സീതാറാം യെച്ചൂരിയും ഒരുമിച്ച് നിലപാടെടുത്തിട്ടും കോണ്‍ഗ്രസിനെതിരെ നിലകൊള്ളുന്നത് സി പി എമ്മിന്റെ കേരള ഘടകവും പിണറായി വിജയനുമാണ്.

മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത്. ഓഖി ദുരന്തമുണ്ടായപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്തതുപോലെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പകരം ദുരിതാശ്വാസ നിധിയില്‍ നിന്ന് കാശെടുത്ത് പാര്‍ട്ടി സമ്മേളനത്തിന് ഹെലിക്കോപ്റ്റര്‍ യാത്ര നടത്തുകയായിരുന്നു. 'പത്മാവതി' സിനിമ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഉയരുന്ന സി പി എമ്മിന്റെ ശബ്ദം 'ഈട' പോലുള്ള സിനിമകളുടെ കാര്യം വരുമ്പോള്‍ മറ്റൊരു തരത്തിലാവുന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ വി ടി ബല്‍റാം എം എല്‍ എയെ ശാരീരികമായ് നേരിടുന്നതും ഫാസിസ്റ്റ് രീതിയാണ്. അത്തരം ശ്രമങ്ങളെ അതിശക്തമായി ചെറുത്ത് തോല്‍പ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജയ്‌സല്‍ അത്തോളി അധ്യക്ഷനായിരുന്നു. എം കെ രാഘവന്‍ എം പി, എം എല്‍ എമാരായ വി ടി ബല്‍റാം, ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ദേശീയ സെക്രട്ടറി രവീന്ദര്‍ദാസ്, ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെ പി സി സി ഭാരവാഹികളായ അഡ്വ. പി എം സുരേഷ്ബാബു, എന്‍ സുബ്രഹ്മണ്യന്‍, സജീവ് ജോസഫ്, അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ സി ആര്‍ മഹേഷ്, എം പി ആദം മുല്‍സി, വിദ്യാ ബാലകൃഷ്ണന്‍, സി വി ജിതേഷ്, ആര്‍ ഷഹിന്‍, വി ടി നിഹാല്‍, പാര്‍ലമെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷഫ്‌നാസ് അലി സംസാരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലിയും സംഗമത്തോടനുബന്ധിച്ച് നടന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+