യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോള്‍; ഇന്‍ഡിഗോ റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടുങ്ങുമെന്ന് സൂചന. ഇവര്‍ക്കെതിരെ ഇന്‍ഡിഗോ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതര കാര്യങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്തില്‍ ഉള്ള സമയത്ത് തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്നാണ് വിമാനക്കമ്പിയായ ഇന്‍ഡിഗോ പോലീസിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ അനുവദിച്ചുള്ള സന്ദേശം നല്കി. ഇതിന് പിന്നാലെയാണ് മൂന്ന് പേര് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുദ്രവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് നേരെ ഓടിവന്നവരെ അദ്ദേഹത്തിനൊപ്പമുള്ളയാള് തടഞ്ഞുവെന്നാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ട്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെയോ ഇപി ജയരാജന്റെയോ പേര് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച സമയത്ത് വിമാനത്തിന്റെ വാതില്‍ തുറന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പൈലറ്റ് ഇന്‍ഡിഗോ അധികൃതകര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വാതില്‍ തുറന്നിരുന്നുവെങ്കില്‍ കുറ്റത്തിന്റെ കാഠിന്യവും കുറയും. വാതില്‍ തുറന്ന ശേഷം യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയാല്‍ വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല പകരം വിമാനത്താവളത്തിലെ നടപടികളാണ് ബാധകമാവുക.
മുഖ്യമന്ത്രി ഇരുന്നിരുന്നത് വിമാനത്തിന്റെ പിന്നിലെ വാതിലിന് തൊട്ടടുത്താണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന് ക്രൂ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ഇപി ജയരാജനെതിരെ പോലീസ് കേസെടുത്തിട്ടില്ല. മര്‍ദനത്തിന് ഇരയായവര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റേതായ പത്തിലേറെ പരാതികള്‍ ഡിജിപിക്ക് ലഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇപി ജയരാജനെതിരെയും കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
പരാതികളെല്ലാം ഡിജിപി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് കൈമാറിയത്. എന്നാല്‍ പരാതി അവിടെ നിന്ന് എങ്ങോട്ടും പോയിട്ടില്ല. ആരെങ്കിലും പരാതി നല്‍കിയിട്ട് കാര്യമില്ലെന്നും, മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പരാതിപ്പെടണമെന്നും പോലീസ് പറയുന്നു. അതേസമയം കേസിലെ മൂന്നാം പ്രതി സുനിത് നാരായണന് ഒളിവിലാണെന്ന് പോലീസ് പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് പേരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ പിടിച്ചപ്പോള്‍ സുനിത് രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications