Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും രക്ഷയില്ല; കിരണിന്റെ കുരുക്ക് മുറുക്കി പ്രോസിക്യൂഷന്‍, ഹൈക്കോടതിയിലേക്ക്

കൊല്ലം: ഭര്‍തൃവീട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയ മരണപ്പെട്ട സംഭവത്തില്‍ പ്രതി കിരണ്‍കുമാറിന് പൂട്ടുമുറുക്കി പ്രോസിക്യൂഷന്‍. സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

Recommended Video

cmsvideo
    District sessions court rejects bail petition filed by kiran kumar in kollam vismaya case

    ഈ കുറ്റങ്ങള്‍ക്കെല്ലാം പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതിക്ക് ബോധ്യമായതോടെ കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സ്ത്രീധന പീഡന പരാതി നിലനില്‍ക്കില്ലെന്ന പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ ബിഎ ആളൂര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ജാമ്യം അനുവദിക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

    പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    1

    അഭിഭാഷകന്‍ ബിഎ ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്. സ്ത്രീധന പീഡന പരാതി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദിച്ചത്. എന്നാല്‍ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും അതുകൊണ്ട് അന്വേഷണ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യത്തിന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ പ്രതിയുടെ ജാമ്യത്തിന് വേണ്ടി ശക്തമായാണ് എതിര്‍ത്തത്.

    2

    സുപ്രീം കോടതിയിലെ സമീപ കാലത്തെ വിധികളും വിസ്മയയുടെ മരണത്തിലേക്ക് നയിച്ച പീഡനങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വിസ്മയയെ മാനസികമായി പീഡിപ്പിച്ചതിന് വ്യക്തമായ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവ പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ ആര്‍ സേതുനാതാണ് ഹാജരായത്.

    3

    കൂടുതല്‍ സ്ത്രീധനവും പണവും വേണമെന്ന് ആവശ്യപ്പെട്ട് വിലകൂടിയ കാറും വസ്തുക്കളും വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി രണ്ടിനും മാര്‍ച്ച് 17നും വിസ്മയയെ മര്‍ദ്ദിച്ചനും മാനസിക പീഡനം ഏല്‍പ്പിച്ചതിനും തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് വിസ്മയ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ പാടുകള്‍ ബന്ധുക്കല്‍ക്ക് വാട്‌സാപ്പിലൂടെ അയച്ചിരുന്നു.

    4

    അതേസമയം, കിരണ്‍ കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടെയില്‍ ഒരു കേസില്‍ പോലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ബിഎ ആളൂര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. പൊലീസ് മനപ്പൂര്‍വ്വം കള്ളക്കേസില്‍ കുടുക്കുകയാമെന്നും സമാനമായ പല ആത്മഹത്യകളുണ്ടായിട്ടും ഇത്രയും ശുഷ്‌കാന്തി പൊലീസ് കാണിച്ചിട്ടില്ലെന്നും ആളൂര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

    5

    കിരണ്‍കുമാറിന് ജാമ്യം ലഭിക്കാന്‍ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. കേസില്‍ കിരണ്‍ കുമാറിനെതിരെയുള്ള എഫ്‌ഐര്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതി കിരണിന് നേരത്തെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

    6

    ജൂണ്‍ 21ന് ആയിരുന്നു വിസ്മയയെ കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ തൂങ്ങിമരിച്ചതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് വിസ്മമയുടെ മാതാപിതാക്കള്‍ ആരോപിച്ചത്. 65 പവന്‍ സ്വര്‍ണം ഒരു ഏക്കര്‍ 25 സെന്റ് സ്ഥലം കാര്‍ തുടങ്ങിയവയാണ് സ്ത്രീധനമായി നല്‍കിയത്.

    7

    കാര്‍ ഇഷ്ടപ്പെടാത്തതാണ് കിരണ്‍ വിസ്മമയെ പീഡിപ്പിക്കാന്‍ കാരണം. കാര്‍ വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സിസിയിട്ട് വാങ്ങിയതിനാല്‍ വില്‍ക്കാന്‍ കഴിയില്ലെന്നാണ് പിതാവ് അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കുന്നുണ്ടെന്ന് വിസ്മയ സ്വന്തം വീട്ടില്‍ അറിയിച്ചിരുന്നു.

    റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+