'കുലംകുത്തി' പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍: നഗസഭയിലെ കയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി
കോട്ടയം: പാലായിൽ കഴിഞ്ഞ ദിവസമുണ്ടായ സിപിഎം- കേരള കോൺഗ്രസ് പ്രവർത്തകർക്കിടയിലെ തമ്മിലടിയിൽ പ്രതികരണവുമായി ജോസ് കെ മാണി. പാർട്ടി പ്രവർത്തകർ തമ്മിൽ വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലാണ് അടിയുണ്ടായതെന്നും ഇതൊന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുള്ളത്. കേരള കോൺഗ്രസിന് സിപിഐഎമ്മുമായി യാതൊരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

കുലം കുത്തിയോ?
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലായിൽ സിപിഎം- കേരള കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നത്തിന് പിന്നാലെ പാലായില്‍ ജോസ് കെ മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുഡിഎഫ് വിട്ട് എൽഡിഫിലെത്തിയ ജോസ് കെ മാണി കുലം കുത്തിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഇക്കാര്യം ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തു.

എതിർപ്പ് രൂക്ഷം
പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവ് സിപിഐഎം ഫോറത്തിന്റെ പേരിലാണ് ജോസ് കെ മാണിക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി എൽഡിഎഫിലേക്കെത്തിയ ജോസ് കെ മാണി വിഭാഗത്തിന് മുന്നണിക്കുള്ളിലും മികച്ച പരിഗണന തന്നെയാണ് ലഭിച്ചത്. സീറ്റ് വിഭജനത്തിലും കാര്യമായി പരിഗണിക്കപ്പെട്ടിരുന്നു.
Recommended Video


കയ്യാങ്കളിയും വാക്കേറ്റവും
കഴിഞ്ഞ ദിവസം നഗര സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴാണ് തർക്കം ഉടലെടുത്തത്. നഗരസഭയിൽ നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പിലാണ് ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ഇരുവരും തമ്മില്‍ ആദ്യം വാക്കേറ്റവും പിന്നീട് കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു.

ഇരുവരും ആശുപത്രിയിൽ
ആദ്യം ബൈജുവാണ് ബിനുവിനെ തള്ളിയിട്ടത്. ഇതിന് ശേഷം പിറകിലൂടെയെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് എത്തിയതോടെ സിപിഎമ്മിലെയും കേരള കോൺഗ്രസിലെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളിക്കുകയും ഭീഷണികളും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ, കൗണ്‍സില്‍ പിരിച്ചുവിടുകയാണെന്ന് ചെയര്മാന് അറിയിക്കുകയും ചെയ്തുു. ഇതോടെ എല്ലാവരും പിരിഞ്ഞുപോവുകയായിരുന്നു. ഇതിനിടെ ബിനു പുറകിലൂടെയെത്തി ബൈജുവിനെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഭിന്നത രൂക്ഷം
ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് കൂറുമാറിയെത്തിയതിന് പിന്നാലെയാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പാലാനഗരസഭയുടെ ഭരണം ലഭിക്കുന്നത്. വർഷങ്ങളൾക്ക് ശേഷമാണ് എൽഡിഎഫിന് ഇവിടെ അധികാരത്തിലെത്തുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് എം- സിപിഎം സഖ്യത്തിന്റെ കയ്യിലാണ് പാലാ നഗരസഭ. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്.
പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
-
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications