കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നീ നിന്റെ എല്ലാവരുമായിട്ട് വാ'; ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി റിമാന്റ് പ്രതി

  • By Aami Madhu
Google Oneindia Malayalam News

കോട്ടയം; ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി പാലാ സബ് ജയിലിലെ റിമാന്റ് പ്രതി. തടവുകാരനായ ജെയിസ്മോൻ ജേക്കബ് ആണ് എതിരാളിയെ വെല്ലുവിളിച്ച് കുറിപ്പിട്ടത്. കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ താലൂക്കാശുപത്രിയിലാണ് പ്രതി ഇപ്പോൾ കഴിയുന്നത്.

'ഞാന്‍ ഇവിടെ തന്നെ ഉണ്ട്. നീ നിന്റെ എല്ലാവരെയും ആയിട്ട് വാ. ഞാന്‍ ഇവിടെ ഉണ്ട്. നിന്നെ പോലെ ചൊറി അല്ല ഞാന്‍' എന്നായിരുന്നു ഇയാൾ ഫേസ്ബുക്കിൽ കുറിച്ചത്. റിമാന്റ് പ്രതികൾ ആശുപത്രിയിൽ ആയിരിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നാണ് ചട്ടം. ഫേസ്ബുക്ക് ഉപയോഗം വിവാദമായതോടെ പ്രതിയെ ഉച്ചയോടെ ജയിലിലേക്ക് മാറ്റി.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
kanjav

അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നിരവധി കഞ്ചാവ് കേസിൽ പ്രതിയാണ് ജെയിസ്മോൻ ജേക്കബ് . അലോട്ടി എന്നാണ് ഇയാളുടെ വിളിപ്പേര്. കഴിഞ്ഞ ദിവസമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ലോക്ക് ഡൗൺ കാലത്ത് ഇയാൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ കഞ്ചാവ് കടത്തിയിരുന്നു. കഴിഞ്ഞ ദിവസം 50 കിലോ കഞ്ചാവ് ലോറിയില്‍ കോട്ടയത്ത് ഇയാള്‍ക്കായി എത്തിച്ചിരുന്നു. ഈ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് മറ്റൊരു കേസിൽ പോലീസ് ഇയാളെ പൊക്കിയത്.

കഞ്ചാവ് സംഘങ്ങളിൽ ഉള്ളവർ ഇയാളെ ഒറ്റിക്കൊടുത്തതാകാമെന്നാണ് കണക്കാക്കുന്നത്. അവരെ ഉദ്ദേശിച്ചാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് എന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കുറിപ്പ് വൈറലായതോടെ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് സ്ക്രീൻ ഷോട്ട് സഹിതം പരാതി ലഭിച്ചിരുന്നു.

ചൈന മൂന്നിടത്ത് ഇന്ത്യൻ ഭൂമി കയ്യേറി, പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണം, കടന്നാക്രമിച്ച് രാഹുൽ!ചൈന മൂന്നിടത്ത് ഇന്ത്യൻ ഭൂമി കയ്യേറി, പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണം, കടന്നാക്രമിച്ച് രാഹുൽ!

ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി: ഒടുവിൽ കുടുങ്ങിയത് വരന്റെ പിതാവായി എത്തിയ ആൾബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി: ഒടുവിൽ കുടുങ്ങിയത് വരന്റെ പിതാവായി എത്തിയ ആൾ

എന്റെ ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരക്കുന്നതും പങ്കുവെച്ചിരുന്നു; കാണുന്നവരുടെ കണ്ണിലാണ് പ്രശ്‌നംഎന്റെ ശരീരത്തില്‍ കുട്ടികള്‍ ചിത്രം വരക്കുന്നതും പങ്കുവെച്ചിരുന്നു; കാണുന്നവരുടെ കണ്ണിലാണ് പ്രശ്‌നം

English summary
Remand prisoner's threat message through facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X