ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; രക്ഷിതാക്കളും രംഗത്ത്
കോഴിക്കോട്: വെളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജനല്‍ ചില്ല് തകര്‍ത്ത് കൈമുറിക്കുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികില്‍സ നല്കിയ ശേഷം തിരിച്ചെത്തിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ സ്വാതന്ത്ര്യമില്ലെന്നും പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നും ഇനിയും അങ്ങോട്ട് കൊണ്ടുപോകരുതെന്നും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞിരുന്നു. മറ്റു വഴികളില്ലാത്തതിനാല്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് തന്നെയാണ് ശനിയാഴ്ച രാത്രി പെണ്‍കുട്ടികളെ എത്തിച്ചത്. ശേഷമായിരുന്നു സംഭവം. ആത്മഹത്യാ ശ്രമം അല്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു പെണ്‍കുട്ടിയുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു.
അതേമസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ തിരിച്ചെത്തിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാവ് മകളെ തിരിച്ചതരണം എന്നാവശ്യപ്പെട്ട് രംഗത്തുവന്നു. കുട്ടിയെ വിട്ടുതരാനാകില്ല എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് അമ്മ പരാതിപ്പെടുന്നു. ഇക്കാര്യം വിശദീകരിച്ച് കളക്ടര്‍ക്കും സിഡബ്ല്യുസിക്കും പോലീസിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ പാര്‍പ്പിക്കാന്‍ നിലവില്‍ മറ്റു സൗകര്യമില്ലെന്നാണ് അധികൃതരുടെ നിലപാട്. സിഡബ്ല്യുസി അടിയന്തര യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവര്‍ക്ക് മറ്റേതെങ്കിലും സ്ഥലത്ത് താമസ സൗകര്യം ഒരുക്കുമോ എന്ന കാര്യം വ്യക്തമല്ല.

റിപബ്ലിക് ദിനത്തിലാണ് ആറ് പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയത്. ഇവര്‍ ആദ്യം കെഎസ്ആര്‍ടിസി ബസില്‍ പാലക്കേട്ടേക്ക് പോയി. ശേഷം ട്രെയിന്‍ മാര്‍ഗം ബെംഗളൂരുവിലെത്തി. അവിടെ വച്ചാണ് രണ്ടു യുവാക്കളെ പരിചയപ്പെട്ടത്. പെണ്‍കുട്ടികളെ ഫ്ളാറ്റിലെത്തിച്ച ശേഷം മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം ഉയര്‍ന്നതോടെ യുവാക്കള്‍ക്കെതിരെ കേസെടുത്തു. കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ടോം തോമസ്, കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമാണ് കേസ്. റാഫി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. പ്രതികളെ റിമാന്റ് ചെയ്തു.
ബെംഗളൂരില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ നാല് പേരെ എടക്കരയില്‍ നിന്നും ഒരാളെ കോഴിക്കോട്ടേക്കുള്ള ബസ് യാത്രയ്ക്കിടെയുമാണ് പിടികൂടിയത്. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ചില്‍ഡ്രന്‍സ് ഹോമില്‍ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. അതിന് ശേഷമാണ് ഒരാള്‍ ആത്മഹത്യാശ്രമം നടത്തിയത്. അതേസമയം, പെണ്‍കുട്ടികള്‍ക്ക് യാത്രയ്ക്കും മൊബൈല്‍ ഫോണ്‍ വാങ്ങാനും പണം എവിടെ നിന്ന് കിട്ടി എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. എടക്കര സ്വദേശിയെയാണ് സംശയിക്കുന്നത്. ഇനി ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും മറ്റു വഴിയില്ലാത്തതിനാല്‍ അവിടേക്ക് തന്നെ എത്തിക്കുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications