നടിമാരുടെ പരാതിയില്‍ രണ്ടുപേർക്കെതിരെ കേസ്: മാളിലെ സിസിടിവി അരിച്ചുപെറുക്കി പൊലീസ്
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളില്‍ വെച്ച് സിനിമ നടിമാർക്കെതിരെ അതിക്രമം ഉണ്ടായ സംഭവത്തില്‍ നടപടികള്‍ ശക്തമാക്കി പൊലീസ്. നടിമാരുടെ മൊഴിപ്രകാരം എടുത്ത കേസില്‍ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇവരാരൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു.
ആദ്യം നിർമ്മാതാക്കളായിരുന്നു പൊലീസില്‍ പരാതിയുമായി എത്തിയത്. പിന്നീട് ഒരു നടിയുടെ പരാതി പ്കാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ആരാണ് അതിക്രമം നടത്തിയതെന്ന് വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സി സി ടി വി ദൃശ്യങ്ങളില്‍ നടിമാർ നടന്ന് പോവുന്ന ഭാഗങ്ങളിലുണ്ടായിരുന്നവരെ വിളിച്ച് വരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചില്ല. എങ്കിലും വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ദൃശ്യങ്ങള്‍ കാണുന്ന ഓരോരുത്തരേയും കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധനയാണ് പൊലീസ് ഇപ്പോള്‍ നടത്തി വരുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ നടപടിയുണ്ടായാല്‍ അത് നിരപരാധികളെ കുറ്റക്കാരാക്കുന്നതിലേക്ക് നയിക്കും.. ഈ സാഹചര്യത്തിലാണ് സി സി ടി വികള്‍ കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തുന്നത്.

രണ്ട് നടിമാർക്കെതിരേയും അതിക്രമം നടത്തിയത് ഒരാള്‍ തന്നെയാണോ അതോ രണ്ടും വേറെ വേറെ ആളുകളാണോയെന്നാണ് ആദ്യം ഉറപ്പിക്കേണ്ടത്. ഫറോക്ക് അസി. കമ്മീഷ്ണർ എഎം സിദ്ധീക്കിന്റെ നേതൃത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സി സി ടി വി ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്ക് പോലീസ് മാള്‍ ആധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സി സി ടി വി ദൃശ്യങ്ങള്‍ക്ക് പുറമെ ആരാധകർക്കിടയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളെല്ലാം പരിശോധിച്ച് കഴിയാന്‍ സമയമെടുക്കും. അതിന് ശേഷം മാത്രമേ പ്രതികള്‍ ആരെന്ന് കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, നടിമാര്‍ക്കുനേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ ദേശീയ വനിതാകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഡി ജി പി ക്ക് കമ്മിഷന് മേധാവി രേഖാ ശര്‍മ കത്തയച്ചു. സംഭവത്തില്‍ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ടെന്നും കേരള വനിത കമ്മീഷന് വ്യക്തമാക്കിയിരുന്നു
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications